റഹന ഇബ്രാഹിം
ചുവന്ന സൂര്യൻ
ഉയർന്നുയർന്നു
മലയാളമനസ്സിൽ വാനോളമുയർന്നു
വീണ്ടുമുദിച്ചു ചുവന്ന സൂര്യൻ
നാടാകെ രോമാഞ്ചമുണർത്തിയാ
ചോപ്പിൻ പൊൻകിരണങ്ങൾ
നന്മ വിതറും പൊൻകിരണങ്ങൾ
സ്നേഹം വിടർത്തും പൊൻകിരണങ്ങൾ
മതിയില്ലാത്തവർ
മതമൊരായുധമാക്കിയപ്പോൾ
മർത്ത്യനു വേണ്ടതു മതമല്ല
നിറഞ്ഞ മനം തന്നെ
എന്നറിഞ്ഞു സൂര്യൻ
വിശക്കുന്നോനെയൂട്ടിയും
കരയുന്നോനെയാശ്വസിപ്പിച്ചും
ഒറ്റപ്പെട്ടോനെയൊപ്പം കൂട്ടിയും
മാനവഹൃത്തിൽ തിരിതെളിയിച്ചു
പേമാരിയായാലും മഹാമാരിയായാലും
തളരാതെ തളർത്താതെ
അരു...
നാടിന്റെ കൊലയാളികൾ
കൂട്ടം കൂടരുതെന്നു പറഞ്ഞാൽ
കൂട്ടം കൂടരുത്
കൂട്ടം കൂടി കഷ്ടത്തിലായാൽ
കൂടെ കൊടി പിടിച്ചവരും കാണില്ല
കൂട്ടമായി പ്രാർത്ഥിച്ചവരും കാണില്ല
കൂട്ടരുമില്ല, കൂട്ടുകാരുമില്ല.
മാസ്ക്ക് ധരിക്കുമ്പോൾ ശ്വാസം മുട്ടുന്നുണ്ടേൽ
പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച സഹോദരങ്ങളെ
ഒരു നിമിഷം ഒന്നോർക്കുക.
ആഘോഷങ്ങളൊഴിവാക്കാൻ പറ്റില്ലെന്നുണ്ടോ,
എങ്കിലതൊരു പക്ഷേ
ഒടുക്കത്തെ ആഘോഷമായി തീരു-
മെന്നതോർക്കുക.
നമ്മുക്ക് ചുറ്റുമുണ്ടൊരു കൂട്ടർ
വേവുന്ന നോമ്പുക്കാലത്ത്
രാത്രിയെ പകലാക്കി
വിശ്രമ...
ചരിത്രം പറയുന്നത്
കാലങ്ങളങ്ങനെ പോയിടും
ദുഃഖഭാരങ്ങളെ ഗർഭം ധരിച്ച
യീക്കാലവുമങ്ങു പോയിട്ടും
ഒടുക്കമതോർമ്മകളിലൊരു
നടുക്കം മാത്രമായിടും
അന്നീയുലകത്തിൽ ഞാനുണ്ടാവുമോ
നീയുണ്ടാവുമോ അറിയില്ല
എങ്ങനെയായാലുമതിനെന്തു പ്രസക്തി
നീയും ഞാനും ഉൾപ്പെടുന്നയീ
ലോകത്തിലാരേലുമന്ന്
അവശേഷിച്ചിരിപ്പുണ്ടേൽ
അവരാ നടുക്കത്തിനു മുമ്പിൽ
മനവാതിൽ കൊട്ടിയടയ്ക്കും
അല്ലേലുമിന്നലെകളിലെ
കയ്ക്കുമുൺമയെ തിരയാൻ
ആർക്കാനേരം
നാളെയൊരു സുന്ദരസ്വപ്നമായി വഴിനീളെ
പൂത്തുലഞ്ഞു കിടക്കുമ്പോൾ
അവരന്നേതോ മായാലോകത്തിൽ
മാനം മുട്ടും സ്വപ്നക്കൊട്ടാരത്തിലേക്കുളള
പടവുകൾ ക...
വഴികൾ കൊട്ടിയടയ്ക്കപ്പെട്ടെങ്കിലും…
നേരമില്ലെന്നു പരിഭവം
പറഞ്ഞു പറഞ്ഞൊടുക്കം
നേരത്തെ കൊല്ലാൻ
വഴി തേടലായി നമ്മൾ
തിക്കും തിരക്കുമൊഴിഞ്ഞ്
നേരമേറെ കൈപ്പിടിയി-
ലൊതുങ്ങുമീവേളയിൽ
ചിരിക്കാം ചിരിപ്പിക്കാം
അകകണ്ണു തുറന്നൊന്നു ചിന്തിക്കാം
ജീവിതമൊന്നു മായ്ച്ച് എഴുതിതുടങ്ങാം
മനസ്സിലെ മാറാലയൊന്നു തൂക്കാം
പൊടിപ്പിടിച്ച ഓർമ്മകളെ
പൊടിത്തട്ടിയടുക്കാം
തെളിയുമോർമ്മയിലെ തേൻ നുകരാം
തിരിച്ചറിവിൻ പാതയിലൂടെയല്പം നടക്കാം
തിരക്കിനിടയിലെങ്ങനെയോ കളഞ്ഞു പോയ
തന്നുളളിലെ നന്മയൊന്നു ചികയാം
അതു നട്ടു നനച്ചു
മനതാരിലൊ...
ലോക്ക് ഡൗൺ
ചിറകുണ്ടെങ്കിലും പറക്കാനാവാതെ
കൂട്ടിനുള്ളിൽ കിളികളെത്രയോ
വിരിഞ്ഞ വാനത്തേക്ക്
കൊതിയോടുറ്റുനോക്കുമാ-
തേങ്ങലുകളാരു കണ്ടു.
അടുക്കളയുടെ നിർജ്ജീവ ഭിത്തിക്കുളളിൽ
അനുദിനമാശനിരാശകൾ
അടുപ്പിലിട്ടു പുകച്ചെരിഞ്ഞേത്തീരും
ഹൃദയങ്ങളുടെ വേദനയാരറിഞ്ഞു.
തകർന്ന മനസ്സുമായിയേതോ
ഇരുട്ടറയിൽ വെളിച്ചത്തെ ഭയക്കും
കരളിന്റെ കത്തലാരുകണ്ടു.
ആണ്ടുകളായി ലോക്ക്ഡൗണിൽ
കഴിയുന്നു പാവങ്ങളിവരെ
അപേക്ഷിച്ചെത്ര നിസ്സാരമെന്നോ
ഇന്നു നമ്മുടെ ചലനങ്ങളെ
പിടിച്ചുകെട്ടുമീ നേർത്ത വള്ളികൾ
ഒന്നുമില്ലേലുമത്
ക്ഷണകാലത്തേക്കു മാത്ര...
മരണനിഴൽ
പാരിൽ പരക്കെ വിഷം കലക്കിയ
നരൻ തന്നഹങ്കാരത്തെ
കാളിയനു മേൽ പതിഞ്ഞ കുഞ്ഞിക്കാലുപ്പോൽ
ശമിപ്പിക്കുകയാണോ നിന്നാഗമനോദ്ദേശ്യം
അതോ പ്രകൃതി പകപോക്കാൻ
നിന്നെ ചുമതലപ്പെടുത്തിയതോ
സൂക്ഷ്മാണുവെങ്കിലും നീയേറെ ശക്തൻ
നീ വിരിച്ച മരണനിഴലിലിന്നു
ലോകമാകെ മൂടപ്പെട്ടു കഴിഞ്ഞു
അണുവായ നിനക്കു മീതെ അണ്വായുധങ്ങളില്ല
യുദ്ധങ്ങളില്ല തന്ത്രങ്ങളില്ല
ആചാരങ്ങളില്ലനുഷ്ഠാനങ്ങളില്ല
ഭയാശങ്കകൾ മാത്രം
മതങ്ങൾക്കു ദേഹവും ദേഹിയും ഒന്നെന്നിന്നു
മർത്ത്യൻ തിരിച്ചറിഞ്ഞിരിക്കുന്നു
ആകാശ വീഥിയാകെ പറവകൾ
സ്വായത്...
ചിരിക്കുന്ന പുലരികൾ
വരണ്ടുണങ്ങിയയവനിയിൽ
കുളിരായ് മഴ പെയ്തിറങ്ങിയിട്ടുണ്ട്
ആ കുളിരിൽ ഭൂമി പിന്നെയും തളിർത്തിട്ടുണ്ട്
ഏതു കൂരിരുട്ടിനേയും തുടച്ചു നീക്കി
പുലരിയുടെ പൊൻകിരണങ്ങൾ വർഷിക്കാറുണ്ട്
ആ ഉഷസ്സിന്നൊളിയിൽ പേടിപ്പെടുത്തിയ അന്ധകാരത്തെ
നാം മറന്നിട്ടുണ്ട്
ദുഃഖസാഗരത്തിലാടിയുലയുമ്പോഴും
ദൂരെയെവിടെയോ ആഹ്ലാദത്തിൻ
കൊച്ചുതീരമുണ്ടായിരിക്കുമെന്നു
നാം വിശ്വസിക്കാറില്ലേ
ലോകമാകെ സ്തംഭിച്ചിരിക്കുന്നൊരീവേളയിൽ
മനസ്സാകെ മരവിച്ചൊരീയവസ്ഥയിൽ
നമ്മുക്കൊന്നു കൂടി വിശ്വസിക്കാം
വൈകാതെ വന്നെത്തുമായിരിക്കും
ചിരിക്കുന്ന പ...
വികസനം
വർഷങ്ങളേറെ കഴിഞ്ഞ് പിറക്കാനിരിക്കുന്ന പൈതങ്ങളേ
നിങ്ങളീയുലകത്ത് വരുമ്പോൾ
"ഞങ്ങൾ വികസിച്ചു കൊണ്ടിരിക്കയാണ്........."
എന്നുറക്കെ പറഞ്ഞുകൊണ്ട്
പരസ്പരം കൈകോർത്തു മുട്ടിയുരുമ്മി നടക്കുന്ന
കാലത്തേയും ലോകത്തേയും കാണാം
അന്ന് ഈ ഭൂമുഖത്ത്
ഒരേയൊരു ജീവിവർഗ്ഗം മാത്രമേ ഉണ്ടായിരിക്കയുളളൂ
മനുഷ്യന്റെ ഉടലും കാണ്ടാമൃഗത്തിന്റെ തലയും
കരടിയുടേതു പോലുളള രോമക്കാടിനാൽ മൂടപ്പെട്ട കണ്ണും ചെവിയും
കഴുകന്റേതിനെക്കാൾ കൂർത്തനഖങ്ങളുമുളള ഇരുകാലികൾ
അവയ്ക്ക് ചിരിക്കാനറിയില്ല
കരയാനും അറിയില്ല
മദമിള...
ജീവിതത്തോട്
ഇതാ സമാഗതമായിരിക്കുന്നു
ആർക്കൊക്കെയോ വീതം വെച്ചു
ശേഷിച്ച നിമിഷങ്ങളുമായി
ഞാനെനിക്കായി കരുതിവെച്ച കാലം
തിരക്കുകളൊഴിഞ്ഞ്
കടമകളും കർത്തവ്യങ്ങളുമൊഴിഞ്ഞേതോ
തിരിച്ചറിവിന്നൂർജ്ജവുമായി
എന്തിനൊക്കെയോ കരുതിവെച്ച കാലം
കാലശകടത്തിനൊപ്പം ദ്രുതഗതിയിലേറെയോടിതളർന്നതല്ലേ
ഇനി മെല്ലെ നടന്നു കയറട്ടെ
സുന്ദരസുരഭിലമാം മമ ജീവിതമേ, നിന്നെ
മിഴി തുറന്നു കാണുവാൻ
മനം നിറഞ്ഞു ചിരിക്കുവാൻ
ഇന്നു നേരമേറെയുണ്ട്
വണ്ടായ് പറന്നു നീയാം പൂവിന്റെ
നറും തേനുണ്ണുവാൻ
നേരത്തിനായി കാത്തു കാത്തൊടുക്കം
നേര...
ഏകാന്തത
നീയാണിന്നെന്നേകതോഴി
എങ്കിലും സഖീ നിന്നെതന്നെയാണല്ലോ
ഇന്നു ഞാനേറെ ഭയക്കുന്നതും വെറുക്കുന്നതും
ഒത്തിരി നാളായില്ലേ നീയെന്നൊപ്പം കൂടീട്ട്
മടുപ്പായി തുടങ്ങീയെനിക്ക്
തീരാസങ്കടങ്ങളിലലമുറയിട്ടു ഞാൻ
തീർന്നിടുമ്പോളതിനേകസാക്ഷി
നീമാത്രമതു ലോകതത്ത്വം
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരംപേരതു പഴമൊഴി
ഇന്നെൻ മനസ്സിൽ മധുരം നിറയുമ്പോളുമതു
പങ്കിട്ടെടുത്തു രസിപ്പാൻ നീയേ കൂട്ടുളളൂ
നിന്നെ ഞാനിഷ്ടപ്പെട്ടേനെ
ഞാനൊരു കവിയായിരുന്നെങ്കിൽ
ഒരു ചിത്രകാരനായിരുന്നങ്കിൽ
ഞാനിതൊന്നുമല്ലല്ലോ
മടുപ്പിച്ചു ചേർന...