ഏഴാച്ചേരി രാമചന്ദ്രൻ
ഗുരുപൂജ
ഇനിയിവൻ സർഗസിദ്ധി പൊലിഞ്ഞവൻ കവിതയാലടരാടാനശക്തൻ, പെരിയ സർക്കാർസമിതികൾക്കൊന്നിനും പരിഗണിക്കപ്പെടാത്തോനശാന്തൻ, എങ്കിൽ നാമിവനെത്രയും വേഗം അന്ത്യകർമ്മത്തിന്നാമുഖമുദ്രയായ് നൽകിടാം ഗുരുപൂജ; പൊന്നാടയാൽ ഉളള വീര്യവുമൂതിക്കെടുത്താം. Generated from archived content: poem1_july_05.html Author: eezhacheri_ramachandran
ഉപദേശം
‘ചിരിക്കുന്നിട’
‘മിരിക്കുന്നിട’-
മിപ്രകാരം രണ്ടുപേരാ-
ണിടച്ചേരി തട്ടകത്തിൽ
നടനമോഹിനിമാർ.
രണ്ടുപേരും മാറ്റുരയ്‌ക്കും
മൽസരത്തിനു സാക്ഷിയാകാൻ
വൻജനാവലി, വന്നു നഗരം
കോൾമയിർക്കൊണ്ടൂ.
ചിരിക്കുന്നിടമാദ്യമെത്തി
പൊടിപൊടിച്ചാൾ; ജനം പക്ഷേ
പുകയ്‌ക്കാനുളളിടം തേടി
പുറത്തേയ്‌ക്കോടി.
ഇരിക്കുന്നിടമൊടുക്കം വ-
ന്നരങ്ങിൽ പിന്തിരിഞ്ഞാടി-
ത്തകർത്താൾ, ജനമവൾക്കൊപ്പം
താളമിട്ടാടി,
ചിരിക്കുന്നിട, മിരിക്കുന്നിട-
മിവർ തങ്ങളിലുളള ഭേദം
കരക്കാർക്കും ജൂറിമാർക്കും
തികച്ച...
താങ്ങുകൃഷിക്കാർ
നല്ലതുപോലെ നടക്കാനെനിക്കാകു- മെന്നാ ശഠിച്ചു കുതറുന്ന മന്ത്രിയെ, ഇല്ല, വിടി, ല്ലവശൻ ഭവാ, നെന്നതാ രണ്ടുവശത്തുമായ് താങ്ങുന്നു മൂന്നുപേർ. ചാനൽ മിഴികളിലേയ്‌ക്കതാ പല്ലിളി- ച്ചാരെയോ വെല്ലുവിളിക്കുകയാണവർ. Generated from archived content: poem11_dec21_07.html Author: eezhacheri_ramachandran