ഡോ. എം. ലീലാവതി
വൈരുദ്ധ്യങ്ങളുടെ ചാരുത
നിലംവെട്ടിയുണ്ടാക്കി ഇരുവശത്തും കല്ലുപടുത്ത് സിമെന്റിട്ട് രൂപപ്പെടുത്തിയ ഒരു കനാലിലൂടെ കൃഷിയിടങ്ങളിലേക്കെത്തിക്കുന്ന വെളളത്തിന്റെ ഒഴുക്കു നോക്കിയിരുന്ന് അതിൽ നിന്നൊരു കവിതയ്‌ക്കുളള ഊർജ്ജം ചോർത്തിയെടുക്കാമെന്ന് ആർക്കും തോന്നാറില്ല. പ്രയോജനം മുൻനിർത്തിയുണ്ടാക്കിയ ആ വെളളത്തോട് പാമ്പുപൊഴിച്ച പടം പോലെയുളള ഒരു തോടു മാത്രമാണ്. അതിൽ ചൈതന്യമില്ല; ഊർജ്ജമില്ല; കവിതയില്ല. പരിസരങ്ങളിൽ പാർക്കുന്നവർക്ക് തുണികളലക്കുന്നതിനായി ഒരു കല്ലു സ്ഥാപിക്കാനും പാത്രം കഴുകാനും ആരും കാണാത്ത നേരങ്ങളിലൊന്നു മുങ്ങിക്കു...