ദിവ്യാ ബോസ്
ശംഖ്
കലുഷങ്ങളിൽ കുതിരുമ്പോൾ
കടൽക്കരയിൽ തിരയെണ്ണി
കൈവിരൽ ഞൊട്ടയിട്ടു
ചക്രവാളത്തിൽ കണ്ണു നട്ടു
ആഗ്രഹങ്ങൾ ആറ്റുനോറ്റു
അനന്തമായി അലയടിച്ചു.
സാഗരമടിയിൽ പൂണ്ടൊരു ശംഖ്
തിരചൂഴ്‌ന്നെടുത്തു തീരത്തുമറിച്ച ശംഖ്
മണൽത്തരിയ്‌ക്കൊപ്പം നിരങ്ങിനീങ്ങി
തീരം പുല്കി, അവിടെ കിടന്നു
തിരനുരകളാൽ ഇടയ്ക്ക് മലർന്നു,
ഇടയ്ക്ക് കമിഴ്ന്നു.
ഒന്നുമറിയാത്തൊരു കുഞ്ഞ്
തിരയിൽ നുരയും പതയിൽ
കാല്‌പുതച്ചു കളിക്കുംനേരം
കാലിൽ തടഞ്ഞൊരു ശംഖ്
കാതിൽ കടലിരമ്പി
കഥകളിൽ കടൽ നിറഞ്ഞു
“പാ”-യാരം
പൂത്തുലയുന്ന പ്രണയങ്ങൾ പൂത്തുമ്പികളെ പോലെയാണ്
പൂക്കളിൽനിന്നും പൂക്കളിലേയ്ക്ക് പാറിനടന്നവർ പൂന്തേൻ നുകരും
പുള്ളിവാലുള്ള പശുക്കൾക്ക് പുല്ലും പുഷ്പവുമിഷ്ടമാണ്
പുല്ലവർ തിന്നും, പുഷ്പവും.
പുങ്കവന്മാരും പുന്നക്കയും ഒരുപോലാണ്
പക്ഷെ പിഞ്ഞുവോളം പിഴിയരുത്-
പെണ്ണിനെ, പുന്നക്കയെ, പുങ്കവന്മാരെ
പൂതിമാറുവോളം പുണരുന്നവന്
പിണയാനും പൂതി
പുള്ളിവാലുള്ള പശുവിന് പിണ്ണാക്കിനോട് പൂതി
പാതിരാത്രി പാതമിഴിയോടെ പാലച്ചോട്ടിൽ നിന്നപ്പോൾ
പതിനാറുകാരിയായി, പരത്തിയി...
പേരറിയാത്തത്
അന്ന് ഉറക്കമുണർന്നപ്പോൾ
കിടക്കയിൽ ഉടുപ്പ് മാത്രം ഉടുത്തപടി കിടക്കുന്നു.
ചീകിക്കെട്ടിയ കുടുമയ്ക്ക് ഉറക്കത്തിന്റെ അയവും ജടയും
നെറ്റിയിൽ തൊട്ട പൊട്ടും കാലിലെ കൊലുസും കൈയിലെ വളയുമൊക്കെ യഥാസ്ഥാനത്ത് തന്നെയുണ്ട്.
മോഷണം ഒന്നും നടന്നിട്ടില്ല
എന്നിട്ടും കളഞ്ഞു പോയ എന്തോ ഒന്നിനെ തിരഞ്ഞു കൊണ്ടേയിരുന്നു.
രാത്രി സഞ്ചാരം നല്ലതല്ലെന്ന്
ഉടയവളല്ലെങ്കിലും ഉറ്റവളായവൾ
താക്കീതു തരാറുണ്ടായിരുന്നു
ഉടയവളും ആകേണ്ടതായിരുന്നു
അഴിഞ്ഞു പോയതാണ് ആ ഇഴ.
രാത്രിസഞ്ചാരം നല്ലതല്ലെന്ന്
ഉറ്റവൾ താക്കീതു...
റൂമി ; ദാഹം തീരാത്ത മത്സ്യം
റൂമി
ദാഹം തീരാത്ത മത്സ്യം
വിവർത്തനം: വി. രവികുമാർ
പബ്ലിഷർ: ഐവറി ബുക്സ്
മഹാനായ ആത്മീയാചാര്യനായ മൗലാന ജലാലുദ്ധീൻ റൂമിയുടെ നൂറോളം കവിതകളുടെ തർജ്ജമയാണ് പുസ്തകത്തിലുള്ളത്.
പുസ്തകത്തിന്റെ ശീർഷകം തന്നെ ആഴമേറിയതാണ്.ജലത്തിൽ ജീവിക്കുമ്പോഴും മത്സ്യത്തിന് ദാഹം തീരുന്നില്ല എന്ന് പറയുന്നതിലൂടെ മനുഷ്യന്റെ ആർത്തിയും സ്പർശിച്ചു കവി.
ഉണ്ടെന്നുമില്ലെന്നുമല്ല- സ്വത്വം തേടിയലയുന്ന അലച്ചിലും വലച്ചിലുമാണ് കണ്ടത്.കണ്ടെടുക്കുന്ന സ്വത്വത്തിൽ താനുണ്ടോയെന്ന ചോദ്യവും.
ദൈവസ്നേഹത്താൽ മത്തന...
ദിനരാത്രങ്ങൾ നൽകുന്നത്
അതിനോട് വലിയ പ്രതിപത്തിയൊന്നുമില്ല,
ആസക്തിയും.
ഇഷ്ടമായതെല്ലാം കൈക്കലാക്കിയിട്ടില്ല.
കൈയെത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോളൊക്കെ വഴുതിപ്പോകുന്ന ഇഷ്ടങ്ങൾ ആദ്യം
ഉണർത്തിയത് സങ്കടമായിരുന്നു.
പിന്നീടത് നിസ്സംഗതയ്ക്ക് വഴി മാറി.
ആരുടേയും ഒന്നും തട്ടിപ്പറിച്ചിട്ടില്ല.
ആരുടെ ചട്ടിയിലും കൈയിട്ട് വാരിയുമില്ല.
തന്നത്താനെ കയറി വരുന്നതൊക്കെ കൈനീട്ടി സ്വീകരിച്ചു.
കൂട്ടിച്ചേർത്തവയൊക്കെ മിക്കതും കൈപ്പേറിയതായിരുന്നു.
നെല്ലിക്കയെപ്പോലെ ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നല്ല.
കാഞ്ഞ...
നിമിഷം
ഉറങ്ങാൻ ഒരു നിമിഷം
ഉയിർക്കാൻ ഒരു നിമിഷം
ഉയിർപ്പിലുറങ്ങുവാനും ഉറക്കിലുയിർക്കുവാനും എത്ര നിമിഷം?
ഉറക്കിലുയിർക്കുന്നത് ഏതു നിമിഷം?
തിരയ്ക്ക് അഴിയിട്ടാൽ!
തിര മുറിയുമോ
തിര അഴിയുമോ
അഴിമുഖം കാണാതിരിക്കുമോ
ആകാശത്തൊരു വല നെയ്താൽ
ഭൂമി മഴ നനയാതിരിക്കുമോ.
ആ മൂക്കിൻ തുമ്പത്തെ
വിയർപ്പ് തുള്ളികൾ എണ്ണിയെടുക്കുകയായിരുന്നു...
എടുത്ത പാടെ അവ മുത്തുകളായി
നൂലിനെ തേടിപ്പോയി മാലയാകാൻ
അഗസ്ത്യഗിരിയുടെ താടി ചൊറിയാൻ
ഒരു മേഘത്തുണ്ട്, ആ താടിയിൽ ഉരസി.
ഉരസിയ താടിയിലെ കാടുകളിൽ നിന്നും
ഇലകൾ പൊ...
സൈഡ് കർട്ടൻ ; വായന
സൈഡ് കർട്ടൻ
ചെറു കഥകൾ
എഴുത്ത് - റഷീദ് കാറളം
പ്രസാധനം - കലിക പബ്ലിക്കേഷൻസ്
കണ്ണീരുപ്പ് പുരട്ടിയ ജീവിത പലഹാരങ്ങൾ എന്ന അനുബന്ധം തികച്ചും അന്വർത്ഥമാണ് ഈ ചെറുകഥാസമാഹാരത്തിന്. പത്തു ചെറുകഥകൾ ഉള്ള പുസ്തകത്തിൽ ജീവിതയാഥാർഥ്യങ്ങൾ മാത്രമേയുള്ളൂ.
"അമ്മ മനസ്സിന്റെ കഥ"യിലെ കഥയും ഉൾക്കഥയും മാറുന്ന കാലഘട്ടങ്ങളിൽ വിലകല്പിക്കാതിരിക്കുന്ന ബന്ധങ്ങളേയും എന്തൊക്കെ കാരണങ്ങളാൽ അമ്മ വീടുകളും വൃദ്ധസദനങ്ങളും ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. അതിലുപരി പുരുഷൻ സ്ത്രീയെ ...
പൊന്നോണം
ഉത്രാടപ്പൂവിളിയോടെ
മുറ്റത്തൊരു പൊന്നോണം
പൊന്നിൻ ചിങ്ങപ്പുലരിയിൽ
മുറ്റത്തൊരു പൂക്കാലം
ഓലക്കുട ചൂടിയൊരുങ്ങി
വരവായി മഹാരാജൻ.
കലവറയിൽ കായ്‌കറി മേളം
വറ വറ വറ ഉപ്പേരി
അരിയരിയാ വടുകപ്പുളിയും
എരിയെരിയാ ഇഞ്ചിപ്പുളിയും
ഉരുളിയിലോ പാലടമധുരം
പുതുമണമായ് കോടിക്കസവും
പുലരിയിലോ പൊൻവെട്ടം
ആർപ്പുവിളി ആരവമായി
വള്ളം കളി കെങ്കേമം.
മലയാളക്കരയിൽ പൊന്നോണമായേ
പൊന്നിൻ ചിങ്ങം പുതുമോടിയായെ
ഇനിയോരു വർഷം ഉടനീളം വേണം ഐശ്വര്യം ആമോദം ഏവർക്കുമായി.
ഓണപ്പാട്ട്
കൂണ് മുളച്ചു കൂണ് മുളച്ചു
കതിരു പൊടിച്ചു, കണ്ടത്തിൽ
തുള്ളിക്കൊരുകുടം തക തിമി തേയ് തോ
കർക്കിടകത്തിൽ കാവടിയായ്
ഇടവപ്പാതി ഇടവിട്ടിടിയായ്
ഈറനുടുത്തു തുളുമ്പുന്നൂ
തെങ്ങിൻ ചോട്ടിൽ മലതൻ കീഴിൽ
മണിമലയാറിൻ മാറത്ത്
തുടികൊട്ടായി ഇടിയുടെ മേളം
തകധിമി ധി ത്തി ത്തെയ് താരക താ
മണ്ണിൽ ചാലുകൾ കീറീമറിച്ച്
കുത്തിചാടും മഴവെള്ളം
എവിടേക്കാണിയൊഴുക്കെന്നോർത്ത്
കുട്ടികൾ വഞ്ചിയിറക്കുന്നു
കാണെ കാണെ വഞ്ചികൾ മാത്രം
മഴവെള്ളത്തിൽ ഊക്കോടെ
...
ഒരു പുതപ്പും ഉറക്കവും കുറെ കാണാക്കാഴ്ചകളും
ഉറക്കം
ഒരു പുതപ്പായിരുന്നെങ്കിൽ!
ആ പുതപ്പ് കണ്ണിൻ മീതെ വലിച്ചിട്ട്
തലയിണയിൽ തല ചേർത്ത്
തിരശീലപ്പാളികൾ അടുപ്പിച്ച് കോർത്തു
ഉദിപ്പവന്റെ വിരൽവെളിച്ചങ്ങൾ മറച്ചിട്ട്
ഒരു പഞ്ഞിമിട്ടായി കണക്കെ സുഖസുഷുപ്തി... നൊട്ടി നുണഞ്ഞു .........
ഉറക്കം
ഒരു മേഘക്കീറായിരുന്നെങ്കിൽ
സൂര്യന് ചുറ്റും...... ആകാശം നീളെ....
പരത്തി വിരിച്ചു
ഉദയമൊരു കണിക പിന്നോട്ട് വലിച്ചു
ആ നിമിഷം ആവോളം സുഖിച്ച് ..........
ഭൂമിയായി അതിൻ്റെ ചൂടനുഭവിച്ചു
ഉഷ്ണ...