Home Authors Posts by ദീപു.കെ.നായർ

ദീപു.കെ.നായർ

0 POSTS 0 COMMENTS
1961 ഡിസംബറിൽ തൃശൂർ ജില്ലയിൽ നെല്ലായിയ്‌ക്കടുത്തുള്ള ആലത്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം മുതൽ അല്പാല്പം സാഹിത്യവാസന ഉണ്ടായിരുന്നു. പത്താം തരത്തിൽ പഠിയ്‌ക്കുമ്പോൾ യുവജനോത്സവത്തിനുവേണ്ടി ‘സത്യത്തിന്റെ നിഴലിൽ’ എന്നൊരു ഏകാങ്കനാടകം എഴുതി അവതരിപ്പിച്ചു. എൺപതുകളുടെ തുടക്കത്തിൽ ഏതാനും ചെറുപ്പക്കാരുടെ സംഘടനയായ ‘യുവചേതന’യ്‌ക്കുവേണ്ടി ‘അസ്തിത്വം തേടുന്നവർ’, “നഖക്ഷതങ്ങൾ” എന്നീ നാടകങ്ങൾ എഴുതി സംവിധാനം ചെയ്‌ത്‌ പല വേദികളിലും അവതരിപ്പിച്ചു. പല അമേച്വർ നാടകങ്ങൾക്കും വേണ്ടി ഗാനങ്ങൾ എഴുതിയിട്ടുണ്ട്‌. നിരവധി നാടകങ്ങളിൽ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. 600-ലേറെ ഭാവഗീതങ്ങൾ എഴുതിയിട്ടുണ്ട്‌. സ്നേഹാ ഫിലിം ഇന്റർനാഷനലിന്റെ “ഗൗരീശങ്കരം” എന്ന ടെലിഫിലിമിനുവേണ്ടി ശീർഷകഗാനം എഴുതി. 1984 മുതൽ 10 വർഷക്കാലം ഔദ്യോഗികാർത്ഥം ബാംഗ്‌ളൂരിലായിരുന്നു. അവിടെ ഈസ്‌റ്റ്‌ കൾചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കാറുള്ള കലാസാംസ്‌ക്കാരിക പരിപാടികളിൽ പങ്കെടുക്കാറുണ്ട്‌. അവരുടെ ക്ഷണപ്രകാരം കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്‌. 1999 സെപ്തംബർ മുതൽ സൗദിയിൽ ജോലി നോക്കുന്നു. ഇവിടുത്തെ “മലയാളം ന്യൂസ്‌” എന്ന പത്രത്തിൽ ധാരാളം കവിതകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഫെബ്രുവരി 2000-ൽ നല്ല കവിതകളെഴുതിയതിന്‌ “മലയാളം ന്യൂസ്‌” സ്വർണ്ണനാണയം നല്‌കി അനുമോദിച്ചു. ആദ്യമായി പ്രസിദ്ധപ്പെടുത്തിയ കവിത “മനസ്സാക്ഷിയുടെ ചോദ്യം” - 1984-ൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന “നയന” ഇൻലന്റ്‌ മാഗസിനിൽ. ആകാശവാണി തൃശൂർ നിലയം ലളിതഗാനങ്ങൾ പ്രക്ഷേപണം ചെയ്തുവരുന്നു. മലയാളസിനിമയ്‌ക്കുവേണ്ടി അർത്ഥമുള്ള ഗാനങ്ങളെഴുതാൻ അവസരം കാക്കുന്നു.

ഉച്ചൈശ്രവസ്സ്‌

കണ്ടുവോ? നിങ്ങളിന്നുച്ചൈശ്രവസ്സിനെ? കദ്രുവിൻ കാപട്യബോധപർവ്വത്തിനെ? കൈതവമില്ലാത്തൊരശ്വത്തെയെങ്ങാനും വാലിൽ മറുകുമായ്‌ പായുന്ന കണ്ടുവോ? പാലാഴിയിൽനിന്നും ശ്വേതവർണ്ണത്തിനാൽ പാരിൽ ഗമിച്ചതാണാസുന്ദരാശ്വവും പാപഭാരങ്ങളാൽ ശാപം ചുമക്കുന്ന പാവം വിനതതൻ വാഴ്‌വിന്റെ നൊമ്പരം. കുറ്റപ്പെടുത്തുന്ന സാക്ഷ്യപത്രങ്ങളെ- ക്കെട്ടിപ്പിടിയ്‌ക്കുന്ന വാദമുഖങ്ങളേ, ആരിന്നറിയുന്നു ആത്മാവിലേറ്റുന്നൊ- രാർദ്രമാം നോവിന്റെ രാഗപ്പൊലിമകൾ? നേരും നെറിയുമില്ലാത്ത ലോകത്തിൻ നേരെത്തിരിയുന്ന ദേവസങ്കല്പമേ, ന്യായം പ്രതിക്കൂട്ടിലാക്കുന്നു നിന്ന...

ജാബാലാ സത്യകാമൻ

അജ്ഞാതമാം വേദത്തിൻ പൊരുൾ തേടിയലഞ്ഞു പണ്ടൊരു ബാലകനും ഹൈമവതഭൂവിതിൽ. വന്ദിച്ചു ഹരിദ്രുമപുത്രനെ, ഗൗതമനെ, തന്നുടെയന്തർദ്ദാഹം തൽക്ഷണം ചൊല്ലിയവൻ. പേരവൻ ‘സത്യകാമൻ’, ഭൂതലം പിറന്നവൻ കേവലം ദേവദാസിയാമമ്മയ്‌ക്കേകമകൻ. ഉളളിലങ്ങേതോ ശക്തി വിളിച്ചുണർത്തിയപ്പോൾ ഉറച്ചു; വേദാർത്ഥത്തെ ഗ്രഹിയ്‌ക്കാൻ നിശ്ചയിച്ചു. പ്രണമിച്ചനന്തരം വിനയത്തോടെ നില്‌ക്കേ, “പറയൂ, പരമാർത്ഥം- നീയേതു ഗോത്രം? വംശം?” ചോദിച്ചു മുനീന്ദ്രനും, കൈതവമില്ലാത്തൊരാ- ബാലകൻ മൊഴിഞ്ഞു തൻ വാസ്തവം - സവിസ്തരം. “ദാസിയാം മാതാവിന്റെ ദാസ്യവേലകൾക്കാരോ ദാനമ...

തീർച്ചയായും വായിക്കുക