Home Authors Posts by വി.എസ്. ദിപു

വി.എസ്. ദിപു

2 POSTS 0 COMMENTS
വി.എസ്.ദിപു അമ്മ പറയുന്നത് 1979 ലെ ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ ഞാൻ ജനിച്ചുവെന്നാണ് . അച്ഛൻ്റെ പേര് സോമശേഖരൻ നായർ, അമ്മയുടെ പേര് കമല@ ഓമനയെന്നും. അച്ഛൻ്റെ പിതാവ് മാധവൻ പിള്ളയും അമ്മയുടെ പിതാവ് ശിവശങ്കരപിള്ളയും തിരുവതാങ്കൂറിൽ നിന്ന് കല്ലാർ പട്ടം കോളനിയിൽ ബ്ലോക്ക് കിട്ടിവന്ന കർഷകരാണ്. ഞാനും മനസുകൊണ്ട് ഒരു കർഷകനാണ് .സർക്കാർ - എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ പഠിച്ചിട്ടുള്ളു. അല്ലെങ്കിൽ അവയുള്ളതുകൊണ്ടു മാത്രം പഠിക്കാൻ പറ്റി, LLB വരെ. ഹൈ സ്കൂൾ വിദ്യാഭ്യാസം കല്ലാർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ . പിന്നെ BA ക്ക് കട്ടപ്പന ഗവ: കോളേജിൽ , LL.B ക്ക് തിരുവനന്തപുരം ഗവ: ലോ കോളേജിൽ. തുടർന്ന് കട്ടപ്പനയിൽ അഭിഭാഷകനായി പ്രാക്റ്റിസ് തുടങ്ങി. ഇപ്പോൾ കട്ടപ്പന ബാർ അസോസിയേഷൻ സെക്രട്ടറി. പ്രാക്റ്റിസിൽ തിരക്കുണ്ടാവുന്നതു വരെ വായിക്കുമായിരുന്നു. കഥയെന്നും കവിതയെന്നുമൊക്കെ സ്വയം വിചാരിച്ച് എഴുതിയതൊന്നും ആരെയും കാണിച്ചിട്ടില്ല. കൊറോണ ലോക്ക് ഡൗണിൽ അകപ്പെട്ട് വിട്ടിൽ ഇരുന്നുപോയപ്പോഴാണ് വീണ്ടും വായിക്കാനും കുറെയൊക്കെ എഴുതാനും ശ്രമിച്ചത്.

ദുർഗ്ഗ ഉറങ്ങുകയാണ്

            ചുരമിറങ്ങുന്ന ബസ്സിൻ്റെ ബ്രേക്ക് ലൈനർ പഴുത്ത മണം യാത്രക്കാരികളായ തമിഴ് സ്ത്രീകൾ അണിഞ്ഞിരുന്ന മുല്ലപ്പൂമണത്തിനു മിതേ ബസ്സിലാകെ പരന്നു... ഇത്രനേരവും അനിരുദ്ധനെ കടാക്ഷിച്ചു കൊണ്ടിരുന്ന ചെറുതേനിൻ്റെ നിറവും കരിനീല കണ്ണുകളുമുള്ള തമിഴ് പെൺകൊടി തൂവാല കൊണ്ട് മൂക്കു പൊത്തി... ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഏപ്രിൽ മാസത്തിലെ ഒരു വെള്ളിയാഴ്ച്ച ദിവസത്തെ സൂചിപ്പിക്കുന്ന തമിഴ് കലണ്ടർ ആ ബസ്സിൽ തറച്ചിട്ടിട്ടുണ്ടായിരുന്നു. ബസ്സിൻ്റെ വിൻ്റോയില...

കാടിന്റെ വിളി

കർക്കിടകവാവു രാത്രിയിൽ ബലിച്ചോറിനായി പിതൃക്കളണയുന്ന കാലടിശബ്ദവും ഓരിവിളികളും... കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്ന കുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറയ്ക്കുന്നു, പേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ... സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്ന അന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നു. അറിക നീ നാവുനനയ്ക്കുവാൻ കണ്ണുനീരിറ്റും പവിത്രത്തിൽ നിന്നിറ്റുവീഴുന്ന പുണ്യതീർത്ഥവുമില്ലാതെ പുത്രകർമ്മദോഷത്തിൻ്റെ മൺകുടമുടയില്ല. മരണകാലരാമായണം നേർത്തുനീളുമീ ഈറൻ സന്ധ്യയിൽ യാത്രയാകുന്നു, നിറനിലാവിൻ്റെ പൗർണമി രാവുകൾ നൂറുകണ്ടതാം ...

തീർച്ചയായും വായിക്കുക