ദിനേശ് നടവല്ലൂർ
പ്രതിഷേധം
കൈയിൽ സ്‌റ്റെതസ്‌കോപ്പുമായി മോർച്ചറിയിൽ ശവങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ചുമലിൽ ഒരു തണുത്ത കരസ്‌പർശം. ഡോക്‌ടർ അരവിന്ദ് ആയിരിക്കുമെന്ന് ഉറപ്പിച്ചിട്ട് തിരിഞ്ഞുനോക്കി. “തങ്കപ്പനോ?” പെട്ടെന്നാണോർത്തത് തങ്കപ്പൻ അല്‌പസമയം മുമ്പ് അന്ത്യശ്വാസം വലിച്ചുകഴിഞ്ഞു. അയാളുടെ കാൽവിരലുകളിലൂടെ ഒരു തരിപ്പ് മൂർദ്ധാവിൽവരെ ഓടി. “ങ്‌ഹേ” അയാൾ ഞെട്ടിത്തിരിഞ്ഞു. “പേടിക്കണ്ട” ശവം പറഞ്ഞു. പക്ഷേ അതിന്റെ വായ ചലിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ ശബ്‌ദം ശവത്തിൽനിന്ന് തന്നെയാണ് വരുന്നത്. പേടിച്ചരണ്ട് നില്‌ക്ക...