ധീരപാലൻ ചാളിപ്പാട്ട്
മുഹൂർത്തം
മഹാകവി ടാഗോറിന്റെ കാബൂളിവാലയെപ്പോലെ അമ്പരന്നു നിന്ന തന്നെ കുസൃതിച്ചിരിയോടെ അവൾ വിളിച്ചുണർത്തി. സർ, ഞാൻ പഴയ മിനി തന്നെ, അങ്ങയുടെ ക്ലാസ്സിൽ മുൻബെഞ്ചിലിരുന്ന് എപ്പോഴും കുസൃതിച്ചോദ്യങ്ങൾ തൊടുത്തുവിടാറുളള മിനിക്കുട്ടി. എനിക്കു വിശ്വസിക്കാനാവുന്നില്ല. കാലത്തിന്റെ വർണ്ണ സൗകുമാര്യം നിന്നെ പൂ ചൂടിച്ചതും സ്വപ്‌നത്തികവിൽ നീ ആടിത്തിമിർത്തതും എനിക്കജ്‌ഞ്ഞാതം. വർഷങ്ങൾക്കുശേഷമുളള കൂടിക്കാഴ്‌ചയിൽ നിന്നെ തിരിച്ചറിയാനായില്ല നിന്റെ പഴയ കുസൃതിച്ചിരിയും, ചോദ്യവും ഇപ്പോഴും എന്റെ കാതിൽ. ...