ഡി. അറയ്‌ക്കൽ
പാർക്ക്
അൽപസമയം കഴിയുമ്പോൾ അവിടെ ഒരു അത്യാഹിതം നടക്കുമെന്നറിഞ്ഞിരുന്നെങ്കിൽ ആ ബഞ്ചിൽ രണ്ടു കാമുകി കാമുകന്മാർ ഇരുന്നു അവരുടെ ഹൃദയം പങ്കുവെക്കുകയില്ലായിരുന്നു. ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയെ കളിപ്പിക്കാൻ അവിടെ എത്തുകയില്ലായിരുന്നു. ഒരു തെരുവുനായ ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന എച്ചിൽ പെറുക്കാനായി അവിടെ അലഞ്ഞു നടക്കുകയില്ലായിരുന്നു. ഒരു എക്‌സിക്ക്യൂട്ടീവ് അവിടെ വന്നിരുന്ന് മൊബൈയിൽ ഫോണെടുത്ത് തന്റെ ഭവനത്തിലേക്ക് കണക്‌റ്റ് ചെയ്യുകയില്ലായിരുന്നു. രണ്ടു പോലീസുകാർ അവിടെ വെറുതെ മരങ്ങൾക്കിടയിലൂടെ റോന്തു...
പിൻവാതിൽ
ആശ്രമത്തിന്റേ പിൻവാതിൽ തുറന്ന് ഞാൻ മെല്ലെ പുറത്തേയ്‌ക്കിറങ്ങി. അന്തേവാസികൾ ഗാഢനിദ്രയിലായിരുന്നു. രാത്രിയുടെ മദ്ധ്യയാമം കഴിഞ്ഞിരിക്കണം. പെട്ടെന്നു സംശയം തോന്നാത്തവിധം ഞാൻ വാതിൽ നന്നായി ചാരിവെച്ചു. നിലാവിലെത്തിയപ്പോഴാണു അർദ്ധനഗ്നയാണെന്ന കാര്യം ഓർമ്മവന്നത്. ഉറങ്ങാൻ പോകും മുമ്പ് ഉടുത്തിരുന്ന കാവിയുടെ ഒറ്റചേലയാണു ദേഹത്ത്, അതു മതിയെന്നു തീരുമാനിച്ചു. അവൻ വരുമ്പോൾ എല്ലാം കൊണ്ടുവരുമല്ലോ.... ജീൻസ്, ടോപ്പ്.... പിന്നെ പുതിയ വേഷം. പുതിയ ജീവിതം..... ആശ്രമവാസികൾ വെച്ചുപിടിപ്പിച്ച ഓറഞ്ചു തോട്ടത്തില...