Home Authors Posts by സി.വി. ജോർജ്ജ്‌

സി.വി. ജോർജ്ജ്‌

4 POSTS 0 COMMENTS
ജനനം 1948. സ്വദേശം പാലായ്‌ക്കടുത്ത്‌ വലവൂർ ഗ്രാമം. വലവൂർ, കടക്കച്ചിറ, ഇടനാട്‌ സ്‌ക്കൂളുകളിൽ പഠിച്ചു. സെന്റ്‌ തോമസ്‌ പാലായിലും അമേരിക്കയിലും ഉന്നതവിദ്യാഭ്യാസം. മാത്തമാറ്റിക്‌സിൽ ബിരുദം. സ്‌റ്റാറ്റിസ്‌റ്റിക്‌സിലും കംപ്യൂട്ടർ സയൻസിലും ബിരുദാനന്തരബിരുദം. കേരളയൂണിവേഴ്‌സിറ്റിയിൽ ‘നാഗം അയ്യ’ സ്വർണ്ണമെഡൽ ജേതാവ്‌. കേന്ദ്രഗവൺമെന്റിൽ പ്ലാനിങ്ങ്‌ മിനിസ്‌ട്രിയിൽ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി (ഐ.എസ്‌.എസ്‌) ജോലിചെയ്‌തതിനുശേഷം 1975 ൽ അമേരിക്കയിലേക്കു കുടിയേറി. കംപ്യൂട്ടർ കൺസൾട്ടന്റായി ജോലിചെയ്യുന്നു. അമേരിക്കയിലെ പത്രമാസികകളിൽ കവിത, കഥ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തിവരുന്നു. ഡളളസ്‌, ടെക്സാസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറി, പ്രസിഡന്റ്‌, ട്രഷറർ എന്നിവയ്‌ക്കു പുറമെ മറ്റു പല സംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യ ഃ റോസമ്മ രാമപുരം. മക്കൾഃ മിന്റോ, റാന്റി, മിറാന്റ. മിഷൽ - മരുമകൾ. വിലാസം 1024 Lady Lore Ln Lewisville, TX 75056 Address: Phone: (972) 899-4036

ഒരു റെയിൽവേ സമരാനുഭവം

    1853 ൽ ഡെൽഹൌസി പ്രഭു ഗവർണർ ജനറൽ ആയിരിക്കുമ്പോളാണ് ഇൻഡ്യയിലെ റെയിൽവേ യാത്രയുടെ തുടക്കം. ഇന്ന് 7,349 സ്റ്റേഷനുകളും , 13,500 ൽ പരം യാത്രാട്രയിനുകളും, 9,140 ൽ പരം ചരക്കുവണ്ടികളുമടങ്ങുന്ന ഒരു ബൃഹത്തായ ശ്രുംഖലയാണിത്. തൊഴിലാളി യൂണിയനുകൾ രൂപീകരിച്ചതിനു ശേഷം അവർ ചില സമരങ്ങൾ നടത്തിയെങ്കിലും അവ മിക്കതും അടിച്ചമർത്തപ്പെടുകയാണുണ്ടായത്. 1928 ൽ ദക്ഷിണ റെയിൽ കമ്പനിയിൽ സാരമായ ഒരു തൊഴിൽസമരത്തിനു പിന്നാലെ 1967, 1968 , 1970, 1973 വർഷങ്ങളിൽ ചെറിയ തോതിൽ പണിമുടക്കുകൾ ഉണ്ടായെങ്കിലും, 8 മെയ് 1...

ക്ഷണഭംഗുരം

  രാമന്‍കുട്ടി മരിച്ച വിവരം ആരോ അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണറിയുന്നത്. ഒരു കാലിനു മുടന്തുണ്ടന്നതൊഴിച്ച് ആള് പൊതുവേ ആരോഗ്യവാനായിരുന്നു. കോവിഡിന്‍റെ കാലമായതുകൊണ്ട് പെട്ടെന്നു വല്ലതും സംഭവിച്ചതാവാനും വഴിയുണ്ട്.  തന്‍റെ ഉറ്റസുഹൃത്തൊന്നുമായിരുന്നില്ല രാമന്‍കുട്ടി. അതുകൊണ്ടുമായിരുന്നു കുറെ നാളായി വിവരങ്ങളറിയാതിരുന്നത്. എങ്കിലും രാമന്‍കുട്ടിയെ മറക്കുവാൻ തനിക്കാകുമായിരുന്നില്ല. തന്റെ സീനിയര്‍ ക്ളാസില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും സ്കൂള്‍ കഴിയുന്പോള്‍ ഒരുമിച്ചു യാത്ര ചെയ്യുക പതിവായ...

അടിമ

                "എനിക്കു ശ്വസിക്കാൻ വയ്യ", യെന്നാ , - മദ്ധ്യവയസ്ക്കന്റെ രോദനം കേട്ടിട്ടും കൈ പോക്കറ്റിൽ നിക്ഷേപി - ച്ചൊരധമന്റെ കാൽമുട്ടിലമരുന്ന കഴുത്തിനിവിടെയെന്തു വില! ; കാഴ്ചക്കാരുടെ യാചനയ്ക്കുമില്ല വില ; കൂടാതെ, കുട്ടിപ്പോലീസുകാർക്കു - മാപ്പഹയനെ ഭയമായിരുന്നു പോലും ! 'ചാവിൻ' എന്നാണു ബാഡ്ജിലെ പേരു - പോലു മെന്തൊരു വൈപരീത്യം! നാനൂറു കൊല്ലത്തെ യടിമത്തചിന്ത - യ്ക്കിന്നു മൊരു മോചനമുണ്ടാകയില്ലയോ? ലേലത്തിൽ പിടിച്ച പാവം മ...

പരിണാമം

അയാൾ കൈമടക്കിൽ തലചേർത്തു വശം ചെരിഞ്ഞു കിടന്നു. ഉറക്കം തീർന്നിട്ടും കിടക്കയിൽനിന്നും എഴുന്നേൽക്കുവാൻ തോന്നിയില്ല. അയാൾ ആത്മഗതം ചെയ്‌തുഃ “അല്ലെങ്കിൽത്തന്നെ ഇപ്പോഴെ എന്തിനെഴുന്നേൽക്കണം?” ഒരാഴ്‌ച മുൻപുവരെ അലാറം വച്ച്‌ കൃത്യമായി എഴുന്നേൽക്കാറുണ്ടായിരുന്നു. കാലാവസ്ഥപോലും നോക്കാതെ രാവിലെതന്നെ ജോഗിംഗും നടത്തിയിരുന്നു. ഈയിടെ അതിനും മുടക്കമായി. “മ്യാവൂ... മ്യാവൂ...” വളർത്തുപൂച്ച ഒച്ച വയ്‌ക്കുന്നു. അതിനു വിശന്നിട്ടാവും. ഭാര്യ ആദ്യ ഷിഫ്‌റ്റ്‌ ജോലിക്കു പോയിക്കഴിഞ്ഞിരിക്കുന്നു. അവൾ ഭക്ഷണം കൊടുത്താൽ കഴിക്ക...

തീർച്ചയായും വായിക്കുക