സി.പി. കൃഷ്‌ണകുമാർ
അരപ്പൗരന്മാർ
പാഠപുസ്‌തകം വായിച്ചു ഗുമസ്‌തനാകാം. പാർട്ടിപുസ്‌തകം ചുമന്നു മന്ത്രിയാകാം. ചിന്തക്കനസ്‌തീഷ്യനൽകി അരപ്പൗരനാകാം. ദൈവം! എന്തൊരു സാദ്ധ്യത! ബിസിനസ്സ് സ്‌ട്രാറ്റജികൾ പണത്തിൻ നയാഗ്രാകൾ തമ്മിലടിക്കുന്നു അരപ്പൗരന്മാർ പണിചെയ്യാൻ മടിയനൊരാൾ കവലത്തല്ലിന്നുപോയി. തൊഴിലാളി നേതാവായ് കമ്പനി ഡയറക്‌ടറും, അയാൾക്കും ജയ്‌വിളിച്ചു അരപ്പൗരന്മാർ. എഴുത്താളെ വച്ചു പരീക്ഷയെഴുതി അപരന്റെ തീസിസുകൊണ്ടൊരു പി.എച്ച്.ഡി.യും അയാളൊരു വൈസ്‌ചാൻസലർ അരപ്പൗരന്മാർ പാണ്ഡിത്യമൗനത്തിലും അരച്ചാൺ വയറിനായ് ജന്മം തുലച്ചവർ; അറിവിന്നണുവിനായ്...
ഗലീലിയോമാർ
സ്‌കാൻഡിനേവിയൻ നഗര വീഥിയിൽ ജീവനറ്റ ദേശാടനക്കിളി ദേശക്കൊടിയിട്ടു ജഡം പൊതിഞ്ഞില്ല. ആചാര വെടി വച്ചു മരണം ഘോഷിച്ചില്ലേ. പകർച്ചപ്പനി മൂലമല്ല മരണം. കൊടും തണുപ്പാലും അല്ല, മുറിപ്പാടൊന്നും ഇല്ല ദേഹത്ത്.... പക്ഷെ മരണം അസ്വാഭാവികം. മൂന്നാം ലോക പൗരനത്രെ പക്ഷി. ജഡം അടക്കണം മാതൃദേശത്ത് തന്നെ. റേഡിയേഷൻ കടക്കാത്തൊരു പിരിമിഡു തീരത്ത് നൽകി ലോക രാഷ്‌ട്രങ്ങൾ. ഇത്തിരി പോരും പക്ഷി- സ്വസ്‌ഥമായ് കിടക്കുവാൻ ബദ്ധ സാങ്കേതിക തികവുള്ള വൻ പേടകം. പേടകം നിർമിക്കുന്ന ബഹു രാഷ്‌ട്ര കമ്പനിക്കു നൂക്ലിയർ മാലിന്യങ്ങൾ തള്ളുന്ന...
വല്ലാത്തൊരു പൂതി
ഉറവയിലെ നീർ,
പുഴയിലെ മണൽ
കാട്ടിലെ തടി,
പുഞ്ചയിലെ നെല്ല്,
കടലിലെ മത്സ്യം,
എല്ലാം സ്വന്തമായ-
ബഹുരാഷ്‌ട്ര-
കോൺഗ്ലോമറേറ്റിന്റെ,
ഓഹരിവില ഇടിഞ്ഞു.
തുണ്ടു തുണ്ടാക്കി വില്‌ക്കുന്ന-
കമ്പനികളിൽ ഒന്നിന്,
ശ്വാസവായുവിന്റെ,
പേറ്റന്റ് സ്വന്തം.
ഈ കമ്പനി-
വിലയ്‌ക്കു വാങ്ങാൻ
കൊതിക്കുന്ന നിസ്വൻ!
ജീവനുള്ളോർക്കെല്ലാം,
സൗജന്യമായി-
ജീവവായു നല്‌കാനായാൽ!
നിസ്വന്റെ ഭ്രാന്തൻമോഹം
എന്റെയും.
Generated from archived content: poem2_sep2_10.html Author: cp_kr...