Home Authors Posts by ചെറുശ്ശേരി നമ്പൂതിരി

ചെറുശ്ശേരി നമ്പൂതിരി

87 POSTS 0 COMMENTS

ഗോപികാദുഃഖം

“ആമ്പാടിതന്നിലിന്നാരുമൊരുവർക്കും തൺപെടുമാറേതും വന്നില്ലല്ലീ? ഘോരമായുളെളാരു രാവെന്തു നിങ്ങളി- പ്പോരുവാനിങ്ങനെ നാരിമാരേ! കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ; വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി- ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ? കാന്തമായുളെളാരു കാന്താരം തന്നുടെ കാന്തിയെക്കാൺമാനായെന്നിരിക്കാം. 210 എങ്കിലോ കണ്ടാലും പൂമരമോരോന്നേ തങ്കൽ പൊഴിഞ്ഞുളള പൂക്കളുമായ്‌ ഇമ്പം വളർക്കുന്ന ചെമ്പകം തന്നുടെ കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും ...

രുക്‌മിണീസ്വയംവരം

  മംഗലമായൊരു രോമാളിതാൻ വന്നു പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ. കാമുകന്മാരുടെ കൺമുനയോരോന്നേ കാമിച്ചു ചെന്നുതറയ്‌ക്കയാലേ ഭിന്നമായെന്ന കണക്കെ വിളങ്ങുന്നു രമ്യമായുളള നിതംബബിംബം. കാണുന്നോരെല്ലാർക്കും കൈകൊണ്ടുമെല്ലവേ ലാളിപ്പാനായിട്ടു തോന്നുകയാൽ ഉൾക്കമ്പം നൽകിനോരൂരുക്കൾ തന്നെയോ പൊൽക്കമ്പമെന്നല്ലൊ ചൊല്ലേണ്ടുന്നു. 110 ചെങ്കഴൽതന്നോടു ചേർച്ച പൂണ്ടീടുന്നു പങ്കജമെന്നതു ചേരുമിപ്പോൾ അംഭോജലോചനനമ്പുറ്റ കൈകൊണ്ടു സംഭാവിച്ചല്ലൊ താൻ പണ്ടേയുളളു. ഇന്ദിരനേരൊത്ത സുന്ദരിയിങ...

കൃഷ്‌ണഗാഥ

  അന്നിലംതന്നിലേ നിന്നു വിളങ്ങിന സന്യാസിതന്നെയും കണ്ടാരപ്പോൾ. കണ്ടൊരു നേരത്തു കൂപ്പിനിന്നീടിനാ- രിണ്ടലകന്നുളെളാരുളളവുമായ്‌. തൻപദം കുമ്പിട്ടു നിന്നവരോടപ്പോ- ളമ്പോടു ചൊല്ലിനാൻ സന്യാസിതാൻ. ‘നിർമ്മലരായുളള നിങ്ങൾക്കു മേന്മേലേ നന്മകളേറ്റം ഭവിക്കേണമേ. ഉത്തമരായുളള നിങ്ങൾതന്നുളളിലേ ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ. 250 എങ്ങു നിന്നിങ്ങിപ്പോളാഗതരായ്‌ നിങ്ങൾ? മംഗലമായിതേ കണ്ടതേറ്റം.’ എന്നതു കേട്ടുളള വീരന്മാർ ചൊല്ലിനാർ വന്നതിൻ കാരണമുളളവണ്ണം. പാരാതെ പോന്നിങ്ങു ...

ബാണയുദ്ധം

  എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്‌ക്കൊണ്ടു- തെന്നൊരു കോപവും ചാപലവും. യോഗിനിയായൊരു തോഴിതാനെന്നപ്പോൾ വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ സുപ്‌തനായുള്ളനിരുദ്ധനെത്തന്നെയും മെത്തമേൽനിന്നങ്ങെടുത്തു പിന്നെ കൊണ്ടിങ്ങുപോന്നവൾ കൈയിലെ നൽകിനി- ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ. അംഗജന്തന്നുടെ സൂനുവായുള്ളോൻതൻ മംഗലകാന്തനായ്‌ വന്നനേരം നീടുറ്റുനിന്നൊരു കർപ്പൂരം തന്നോടു കൂടിന ചന്ദനമെന്നപോലെ ആമോദം പൂണ്ടൊരു കാമിനിതാനും നൽ കാമവിലാസങ്ങളാണ്ടുനിന്നാൾ, യാദവ ബാലകനാകിന വീരനും ആ...

പൗണ്ഡ്രകവധം

അച്ഛനെക്കൊന്നോനെ ക്കൊല്ലേണമെന്നുള്ളൊ- രിച്ഛയും പൂണ്ടു പുറപ്പെട്ടുടൻ ഉൽക്കടമായ തപസ്സുതുടങ്ങിനാൻ മുക്കണ്ണന്തന്നെയുമുള്ളിൽ നണ്ണി ചിത്തമഴിഞ്ഞൊരു മുക്കണ്ണരന്നേരം പ്രത്യക്ഷനായിട്ടു ചോദിച്ചപ്പോൾ അച്ഛനെക്കൊന്നുള്ളൊരച്യുതന്തന്നെയും മെച്ചമേ കൊല്ലേണമെന്നു ചൊന്നാൻ എന്നതു കേട്ടൊരു ചന്ദ്രക്കലാധരൻ ഏറിന ചിന്തയും പൂണ്ടുചൊന്നാൻഃ “ദക്ഷിണരായുള്ള ഭൂസുരന്മാരുമായ്‌ ദക്ഷിണകുണ്ഡത്തിലഗ്നിതന്നെ പൂജിച്ചുനിന്നങ്ങു ഹോമംതുടങ്ങുക യാജകന്മാരെല്ലാം ചൊന്നവണ്ണം ധീരനായിങ്ങനെയാചരിച്ചീടുമ്പോൾ മാരണമായുള്ളൊരാഭിചാരം ചണ്ഡനായുള്ളൊരു പാവക...

സാംബോദ്വാഹം(തുടര്‍ച്ച)

സീരിതാനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍ വീരന്മാരായുള്ള യാദവന്മാര്‍പൊങ്ങിയെഴുന്നൊരു കോപവും പൂണ്ടുടന്‍തങ്ങളില്‍ നോക്കി മെരിണ്ടു നിന്നാര്‍പോവാന്തുനിഞ്ഞുള്ള വാരണവീരന്മാര്‍പാവാന്റെ ചൊല്‍കേട്ടു നിന്ന പോലെമാധവന്തന്നുടെ യാനനം കണ്ടുടന്‍മാഴ്കിമയങ്ങി മടങ്ങിനിന്നാര്‍ കേടറ്റു നിന്നൊരു നാരദന്നാനനംവാടിച്ചമഞ്ഞു തുടങ്ങീതപ്പോള്‍ആരണ്യം വേറായ കാ‍ര്‍വര്‍ണ്ണന്താന്നുടെആനനം പിന്നേയും നോക്കി നോക്കികാലുഷ്യം പൂണ്ടുള്ളോരുള്ളവുമായിട്ടുചാത്തലയും ചൊറിഞ്ഞു നിന്നാന്‍ വീരനായുള്ളൊരു സീരിതാനെന്നപ്പോള്‍പാരാതെ നേരറ്റ തേരിലേറിധന്യമായുള്ളോ...

സാംബോദ്വാഹം (തുടര്‍ച്ച)

മന്ദിരംതന്നിലെ മലോകരെല്ലാരും മന്നിടം തന്നിലും വീണാരപ്പോള്‍ കാലും പൊളിഞ്ഞിതക്കൈയും പൊളിഞ്ഞീതുകാളെന്നു കൂട്ടിനാര്‍ ബാലന്മാരുംഫാലത്തിലാമ്മാറു ചോരയും തൂകി നി-ന്നാലസ്യമായി ചിലര്‍ക്കും പിന്നെആനകളെല്ലാമേ ചാലെമറിഞ്ഞുപോയ്ദീനങ്ങളായ്ക്കരഞ്ഞു തിണ്ണംആജിയിലേതുമേ തോലിയെക്കോലാത-വാജികള്‍ രാശിയുമവ്വണ്ണമേമാടങ്ങളെല്ലാം പൊളിഞ്ഞു ഞെരിഞ്ഞിട്ടുമാലോകര്‍ മേനിയില്‍ വീണുതപ്പോള്‍ചിത്രങ്ങള്‍ കൊണ്ടു വിളങ്ങിനിന്നീടുന്നഭിത്തികളും പിന്നെയവ്വണ്ണമേവീരനായുള്ളോരു സാംബനെ വഞ്ചിച്ചു വിരല്‍മുറിച്ചീടിന പാണികള്‍ക്കുംപുണ്ണിനെപ്പൂണ്ടപ്പോള്‍...

രാജസൂയം ഭാഗം 4

കുണ്ഡത്തിന്നേതുമേ കുറ്റമില്ലല്ലീ ചൊല്‍അണ്ഡത്തിന്‍ പുണ്‍കൊണ്ടു ദണ്ഡിക്കുന്നു.രംഭയ്ക്കു നല്ലൊരു തമ്പന്നനിന്നവന്‍കുംഭങ്ങള്‍ നാലുണ്ടു കൂപംതന്നില്‍.മീനത്തിന്നേതുമങ്ങുനമില്ലല്ലി ചൊല്‍മേനിയില്‍ മേവുന്നു നോവിന്നെല്ലാം.വൃശ്ചികരാശിയില്‍ വിഷ്ടിയില്ലല്ലീ ചൊല്‍എച്ചെവി ചോരുന്നു പാരമിപ്പോള്‍?സൂതികമുണ്ടായാലോതുകയില്ലല്ലീ?ചോതിയിലായിതോ വൈധൃതം താന്‍.മുപ്പത്തിരണ്ടിന്നുമുല്‍പാടു സങ്കടംഉല്‍പത്തിചാലക്കിടത്തുവാന്‍-സ്വാദ്ധ്യയം പെണ്ണുന്ന വാദ്ധ്യായന്‍ വന്നുതോ?വാത്തികള്‍ വാരാഞ്ഞെതെന്തുമൂലം.വാത്സായനത്തിങ്കല്‍ വാത്സ്യല്യമുണ...

സീരിണസ്സല്‍ക്കഥ

''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്‍സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലോസല്‍ക്കരിച്ചിന്നിവന്‍ തന്നെ ഞങ്ങള്‍ആരണര്‍ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെന്നാജ്ഞയും നല്‍കിയിരുത്തിക്കൊണ്ടുഅങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീയിങ്ങനെ കൊന്നതു വേണ്ടീലൊട്ടും'' എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍നിന്നൊരു മാമുനിമാരോടപ്പോള്‍‍'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെമുന്നമേയുണ്ടിവനേകലെന്നാല്‍ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാകൊന്നതില്‍ കാരണമുള്ളിലായാല്...

ഗോപികാദുഃഖം

ഇങ്ങനെ ചൊന്നവരുളളത്തിൽകൗതുകം പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്താൻഃ “കാലമോ പോകുന്നു യൗവനമിങ്ങനെ നാളയുമില്ലെന്നതോർക്കേണമേ. മറ്റുളളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ ചുറ്റത്തിൽചേർന്നു കളിക്കണം നാം കാനനംതന്നുടെ കാന്തിയെക്കണ്ടിട്ടു മാനിച്ചുനില്‌ക്കയും വേണമല്ലോ.” ഉത്തരമിങ്ങനെ മറ്റും പറഞ്ഞവൻ ചിത്തംകുലഞ്ഞു മയങ്ങുന്നേരം 310 പെണ്ണങ്ങളെല്ലാരും കളളംകളഞ്ഞുടൻ കണ്ണനോടുളളമിണങ്ങിച്ചെമ്മെ കൈയോടു കൈയുമമ്മെയ്യോടുമെയ്യെയും പയ്യവേ ചേർത്തു കളിച്ചുനിന്നാർ. രാത്രിയായുളെളാരു നാരിതൻ നെറ്റിമേൽ ചേർത്ത തൊടുകുറി...

തീർച്ചയായും വായിക്കുക