ചെങ്ങാലൂർ പെരുമാരാത്ത്
മുള്ള്
മുള്ളുകൊണ്ട് മുള്ളെടുക്കാം
അല്ലാതെന്തിന് കൊള്ളാം മുള്ള് ?
ഇല ചെന്ന് മുള്ളിൽ വീണാലും
മുള്ളു ചെന്ന് ഇലയിൽ വീണാലും
കേട് ഇലക്ക് തന്നെയെന്നല്ലേ ചൊല്ല് ?
പക്ഷെ ഇലകൊണ്ടു മുന നഷ്ടപ്പെട്ട
മുള്ളിന്റെ നൊമ്പരമാരറിയാൻ?
കാറ്റത്തും ഇല കീറീടാം
എന്നിരിക്കെ , മുള്ളിനെ മാത്രം
പഴി പറഞ്ഞീടുന്നതെന്തിന് ?
മുന നഷ്ടപ്പെട്ട മുള്ളും
വിഷപ്പല്ലു പോയ പാമ്പും
എന്തിനു കൊള്ളാം സഹജരെ ?
പൊന്നോണം
കര്‍ക്കിടകം പോയപ്പോള്‍
ദുര്‍ഘടം തീര്‍ന്നപ്പോള്‍
ഓണം വന്നോണം വന്നേ,
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
പൂക്കളിറുക്കാനും
പൂക്കളം തീര്‍ക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
ഓണപ്പാട്ടുകള്‍ പാടാനും
ഓണക്കളികള്‍ കളിക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
ഓണക്കോടിയുടുക്കാനും
ഓണസദ്യയൊരുക്കാനും
ഓണം വന്നോണം വന്നേ
പൊന്നിന്‍ ചിങ്ങത്തിലെ
പൊന്നോണം വന്നേ
മലനാട...
ലോകസര്‍ക്കാര്‍
നാശം, നാശത്തിലൂടെയുള്ള വിജയം മാത്രമേ
നാളിതുവരെയുള്ള യുദ്ധങ്ങള്‍ മാനവനേകിയിട്ടുള്ളു ,
എന്നു ചരിത്രം പരിശോധിച്ചാല്‍ ഏവനും കത്താം.
ആരാണീ നാശകാരികളായ യുദ്ധങ്ങള്‍ പടച്ചു വിടുന്നത്?
പൗരജനങ്ങളല്ലത്, പിന്നെയാരാണിതിന്നു പിന്നില്‍?
അത്, ഗര്‍വിഷ്ടരായ രാഷ്ട്രീയ നേതൃത്വം തന്നെ .
അതിന്‍ കെടുതികള്‍ അനുഭവിച്ചിടുന്നതോ
നിസ്സഹായരായ ആബാലവൃന്തം ജനങ്ങള്‍ മാത്രം.
രാഷ്ടനേതാക്കളെല്ലാം രാപകല്‍ ഭേദമെന്യേ
പാതാളത്തില്‍ പോയൊളിച്ചു , സുഖിച്ചു ജീവ...
മരണം , മനോഹരം
ജീര്‍ണ്ണവസ്ത്രം കളയാനൊരു
മടിയുമില്ല എക്കാലത്തും മര്‍ത്ത്യന്
പിന്നെങ്ങിനെ ജീര്‍ണ്ണശരീരം
വെടിയാതിരിക്കും ദേഹികള്‍?
എവിടെ നിന്നും വന്നു ദേഹികള്‍?
എവിടേക്കു പോയിടുന്നു ദേഹികള്‍?
എന്നാര്‍ക്കും അറിയില്ല - അതജ്ഞാതം .
വന്നതില്‍ നിന്നും വന്നതിലേക്കു
പോയിടുന്നുവെന്നാശ്വസിക്കാം നമുക്ക്
ആ വന്നതെവിടെനിന്ന്?
ഈശ്വരനില്‍ നിന്നല്ലാതെന്തു പറയും
ഈശ്വരവിശ്വാസികള്‍ ?
പിന്നെന്തിനു നാം ദേഹി വിട്ട ദേഹത്തെ
കെട്ടിപ്പിടിച്ചു പൊട്ടിക്കരയണം
കൊറോണ ഭൂതം
ദൈവകോപം, ഇതു ദൈവകോപം.
ദൈവത്തിന്റെ വിത്താണ് കൊറോണ
പെണ്ണുങ്ങളുടെ * പാതിരാ നടത്തം,
കുടുംബസമേതം നൈറ്റ് ഷോപ്പിങ്,
വനിതകളുടെ വയറുകുലുക്കിനൃത്തം,
ആയിരം നാരിമാരുടെ തിരുവാതിരക്കളി
ആയിരം മോഹനാംഗികളുടെ മോഹിനിയാട്ടം
ആയിരം മഹിളാമണികളുടെ മാര്‍ഗ്ഗം കളി
ആയിരം പാപ്പാന്മാരുടെ മാര്‍ച്ച് പാസ്റ്റ്,
കിലോമീറ്ററുകള്‍ നീളമുള്ള കേക്ക്.
കൂടാതെ പണ്ണുങ്ങള്‍ക്കും പുലികളായി
ആണുങ്ങളൊടൊത്തു തുള്ളിച്ചാടണമത്രെ !
എന്നു തുടങ്ങി , എന്തെല്ലാം കോലാഹലങ്ങള്‍.
തീര...
വിധി
സോക്രട്ടീസിനെ വധിച്ചു
യേശുവിനെ വധിച്ചു
ജോണ്‍ ഓഫ് ആര്‍ക്കിനെ വധിച്ചു
മഹാത്മഗാന്ധിയെ വധിച്ചു
ഇന്ദിരാഗാന്ധിയെ വധിച്ചു
രാജീവ് ഗാന്ധിയെ വധിച്ചു
വധം നിര്‍ബാധം തുടരുന്നു
വിധി എന്നല്ലാതെന്തു പറയാന്‍
ഓരോരുത്തനും ഓരോ വിധി
വിധിയെ വധിക്കാന്‍ ആവതില്ലാര്‍ക്കും !
ഞാറല്ല ,ഞങ്ങള്‍
പിറന്ന വീടു ഞങ്ങള്‍ക്ക് ഞാറ്റടികളോ?
പറിച്ചു നടാന്‍ ഞങ്ങളെന്താ ഞാറോ?
ആണിനില്ലാത്ത താലിയും നെറ്റിയിലെ സിന്ദൂരവും
വേണ്ടേ വേണ്ട ഇനി മേല്‍ ഞങ്ങള്‍ക്ക്
മൂക്കുത്തിയും വേണ്ട ഞാത്തും വേണ്ട
മെയ്യാഭരണങ്ങളൊന്നും വേണ്ടേ വേണ്ട
കെട്ടു കാഴ്ചക്കുള്ള സാധനങ്ങളല്ല ഞങ്ങള്‍
അന്തസുണ്ട് അഭിമാനമുണ്ട് ആര്‍ജ്ജവമുണ്ട്
ആണിനൊത്ത തന്റേടവും ബുദ്ധിയുമുണ്ട്
സഹാനുഭൂതിയും സഹനശക്തിയും
തന്‍ കാര്യം നോക്കാന്‍ ത്രാണിയും
ആണിനേക്കാള്‍ ഏറെയുണ്ട് ഞങ്ങള്‍ക്ക്
പിന്നെന്തിനു നിങ്ങള്‍ ഞങ്ങളെ
അന്യഗൃഹത്തിലേക്കു പടി കടത്തിടുന്നു?
പഠനം
പഠിക്കുമ്പോള്‍ പഠിക്കണം
അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍
അന്നന്ന് തന്നെ പഠിക്കണം
പഠിക്കാത്തവരത്രെ മൂഡ്ഡന്മാര്‍
മൂഡ്ഡന്മാര്‍ പരീക്ഷയില്‍ തോല്‍ക്കും
തോറ്റാല്‍ പലരും കളിയാക്കും
കളിമ്പോള്‍ നന്നായി കളിക്കണം
കളിക്കാനും നന്നായി പഠിക്കണം
പഠിച്ചില്ലെങ്കില്‍ കളിയിലും തോല്‍ക്കും
കളിയില്‍ തോറ്റാലും പലരും കളിയാക്കും
കളിയാക്കിയാലും കാര്യത്തിലായാലും
പഠനം തന്നെ കുട്ടികള്‍ക്കു പരമപ്രധാനം
മുത്തശ്ശിയമ്മ
ഞങ്ങ,'ടെ അച്ഛന്റെ അമ്മയാണത്രെ മുത്തശിയമ്മ!
മുത്തശിയമ്മയ്ക്കിന്നു തൊണ്ണൂറാം പിറന്നാളാണേ.
കാണാനഴകുള്ളൊരു മുത്തശിയമ്മ
തോളോളം കാതു നീട്ടി വളര്‍ത്തിയൊരു മുത്തശ്ശിയമ്മ
പൊന്‍ തോടയിട്ടാട്ടി നടക്കും മുത്തശ്ശിയമ്മ
പല്ലുകളില്ലാത്ത മോണകള്‍ കാട്ടി
പുഞ്ചിരി തൂകി നടക്കും മുത്തശിയമ്മയെ
നാട്ടാര്‍ക്കും അച്ഛനും ഞങ്ങള്‍ക്കും എന്തിഷ്ടമാണെന്നോ
എങ്കിലും , ഞങ്ങ,ടെ' അമ്മക്കുമാത്രം ഇഷ്ടമല്ലത്രേ!
നാടിനേയും നാട്ടാരേയും പേടിയില്ലാത്ത മുത്തശ്ശിയമ്മ
കാലനെപ്പോലും പേടിയില്ലാത്ത മുത്തശ്ശിയമ്മ
ആരേയും പേടിയില്ലാ...
പാപം
ഈ ലോകം പാപികളെക്കൊണ്ടും
രോഗികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു
പാപത്തിന്റെ പ്രതിഫലമത്രെ ദുരിതം!
അതിനാല്‍ പാപം ചെയ്യാതിരിക്കുക .
പാപം
അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കാം
മുന്‍ജന്മപാപത്തിന്റെ ഫലവും
ഈ ജന്മത്തില്‍ അനുഭവിച്ചേ തീരു.
പശ്ചാത്താപം പാപത്തിനു പരിഹാരമല്ല.
അതിനാല്‍ ഈ ജന്മത്തിലെങ്കിലും
സത്കര്‍മ്മങ്ങള്‍ സഹജീവികളോടു ചെയ്യുക
ദുരിതമനുഭവിക്കുന്നവരെ സഹായിക്കലല്ല,
സത്കര്‍മ്മം;
മറ്റുള്ളവരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും
നോവിക്കാതിരിക്കുക എന്നതാണ് സത്കര്‍മ്മം.
ഫാദര്‍ ഡാമിയന്‍ മൊളോക്കോ...