സി. ശ്രീകുമാർ
അനാഥർ
കവിതകളെഴുതി ജീവിതം പുലർത്താൻപറ്റുമായിരുന്നെങ്കിൽ കൂനമ്മാവു പഞ്ചായത്താഫീസിലെ യു.ഡി.ക്ലാർക്കുദ്യോഗം നിശ്ചയമായും ഞാൻ രാജിവയ്‌ക്കുമായിരുന്നു. നൂറുകിലോമീറ്ററുകൾക്കപ്പുറത്ത് ഒരു പഴയ വീടിന്റെ കരിപുരണ്ട അടുക്കളയിൽ മുഷിഞ്ഞു കീറിയ സാരിയിൽ ദേഹം പൊതിഞ്ഞ്, പുകയൂതി വിയർത്ത്, സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഭാനുമതിയെന്ന ഭാര്യയേയും; ആറാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്ന അഭിരാം, അനുറാം എന്നീ കുഞ്ഞുങ്ങളേയും ഓർത്ത് കവിതയെഴുത്തു നിർത്തി കണക്കെഴുത്തു തുടങ്ങിയിട്ട് വർഷം ഏഴു കഴിഞ്ഞിരിക...