ബിസ്മിത. ബി
പെണ്‍കുഞ്ഞ് …
ഈറ്റ് ചോരയുടെ നനവ് ഉണങ്ങാത്ത ആ പിഞ്ചു ശരീരത്തിൽ നിന്നും പൊക്കിൾക്കൊടി മുറിച്ചു മാറ്റിയ ശേഷം കുഞ്ഞിനെ അവൾക്കരികിലേക്ക് കിടത്തിക്കൊണ്ട് അവർ പറഞ്ഞു - “കുഞ്ഞ് പെണ്ണാണ് …..” അർദ്ധബോധാവസ്ഥയിലും ആ വാക്കുകൾ അവളുടെ ഉള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു. “രാത്രി ഏറെ വൈകിയിരിക്കുന്നു. ഞാൻ പോകുന്നു കുഞ്ഞേ.. നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടേ…..”-അതും പറഞ്ഞു ഒരു വട്ടം കൂടി കുഞ്ഞിനെ നോക്കിയ ശേഷം ആ വൃദ്ധ ഇരുളിലേക്ക് മറഞ്ഞു. കട്ട പിടിച്ച ഇരുട്ടും , അരികിൽ കിടക്കുന്ന കുഞ്ഞും ,അടിവയറ്റിലെ കത്തുന്ന വേദനയും ആ രാത്രിയിൽ അവൾക്കു ...
ഒരു നഷ്ട പ്രണയത്തിന്റെ ഓര്‍മയ്ക്ക്
പ്രണയാര്‍ദ്രമെന്‍മിഴിപ്പൂക്കള്‍ പലനാളിലോമലേനിനക്കായ് കാത്തിരുന്നു ... പതിവായി നീ വന്നുപോം വഴിത്താരയില്‍പലവുരു നിന്നെ ഞാന്‍ നോക്കി നിന്നു ... പതിയെ പ്പറഞ്ഞു ഞാന്‍ എന്നോടു മാത്രമായ്നീയെന്റെ സ്വന്തമെന്‍ ജീവസ്പന്ദം . പുതുമഴ പുല്‍കിയ പൂവനിയില്‍പുതുമണ്ണിന്‍ ഗന്ധമേറ്റങ്ങു നില്‌ക്കെ .... പുലരൊളിയില്‍ കാണുന്ന നിനവു പോല്‍നീയെന്‍ മുന്നിലൂടെന്നോ കടന്നു പോയി ... മിഴികളിലല്ല നീ പതിഞ്ഞു പോമെന്‍മനസ്സിന്റെ മയില്‍പ്പീലി ചെപ്പിനുള്ളില്‍ .. കാണുന്ന പൂക്കളില്‍ നിന്നെ തിരഞ്ഞു ...,കാണാത്ത പൂക്കളോ നീയെന്നറിഞ്ഞു .........