ബിനിമോൾ. പി, കല്ലാർ
കെടാവിളക്ക്
പലനാളായ് കരുതിയ സ്‌നേഹവാത്സല്യം എങ്ങോ മന്ദസ്‌മിതം ചൊരിയുന്നു. നന്മതൻ മാഹാത്മ്യമരുളിയ സാമീപ്യം നേർത്തൊരീകാറ്റിലലിഞ്ഞുപോയി. എന്നകതാരിലായിരം ദീപ്‌തിയായ് നിറഞ്ഞു തൂകിയീ മാസ്‌മര ചൈതന്യം കെടാവിളക്കായ് സമർപ്പണം ചെയ്യുന്നു നിർമ്മല സ്‌നേഹത്തിൻ ദിവ്യസൂക്തം. Generated from archived content: poem4_apr23.html Author: binimol_p_kallar
വിട
ഒരിറ്റു ദാഹജലം തേടിയുളള യാത്രയിൽ കണ്ടതില്ലൊരു കുളിർനീരും അറുതിപൂണ്ട മനം പെയ്യാതെയായ് വിനാഴികയങ്ങനെ കടന്നുപോയ് ശ്രുതിതാളമിടറി വീഴുന്നു നിലയറ്റ നേരം തല- ചായ്‌ക്കാനിത്തിരി ഇടം തേടിയലയുകയായ് അറിഞ്ഞു ഞാനും ഈ കൂട്ടിൽ ഞാനുമിക്കിളിയും മാത്രം പറന്നു പോകാതെയതിനെ മാറോടടുക്കുമ്പോൾ ചിറകുവിടർത്തിയെന്നോ- ടവളോതിടുന്നുഃ “ഞാനും പറന്നുയരാൻ കൊതിക്കുന്നു എന്നെ വിട്ടേക്കുക അകലെയെവിടെയോ ഒരു വേണുഗാനം കേൾക്കുന്നു പറന്നുയരണമെനിക്കുമവിടേയ്‌ക്ക്” പാറിപ്പറക്കണം ദൂരമത്രയും ജീവിതനാടകം തുടങ്ങുമ്പോൾ പലതും പലരും പിരിഞ്ഞുപോ...