ബി. പണ്ടാല
ഖസാക്കിന്റെ ഇതിഹാസം
മഴ തകർത്തു പെയ്തു.. രവി ചിതലിമല ഇറങ്ങുകയായി...തോടുകളും പുഴകളും മലവെള്ളപ്പാച്ചിലിൽ കവിഞ്ഞൊഴുകി..അയാൾ അപ്പോൾ ഒരാത്മീയ അനുഭൂതിയിൽ ആയിരുന്നു..ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകി കളഞ്ഞ ഖസാക്കിനോടായാൾ ഇന്ന് യാത്ര പറയുകയാണ്..തന്റെ ഓർമ്മകളിൽ മാത്രം ഇനിയും ഈ ദേശം..അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി....ഇങ്ങനെ ഒരു യാത്ര അയാൾ ഒരിക്കലും നിനച്ചിരുന്നില്ല...കൂമന്കാവിലെത്തിയപ്പോൾ നന്നേ നനഞ്ഞിരുന്നു.. പിന്നെ ബസിനായുള്ള കാത്തിരുപ്...മഴയിൽ നീന്തിത്തുടിച്ചു നീണ്ടു നിവർന്ന് കിടക്കുന്...
കത്വവ കത്തുന്നു…
കത്വവയില്‍ ഒരു രോദനം കേള്‍ക്കുന്നു..
ഒരച്ചനും അമ്മയും തന് പെണ്‍കുഞ്ഞിനെ കാണാതെ കരയുന്നു...
കുഞ്ഞു കാലുകളിളക്കി പുത്തന്‍ പാവാടയുമിട്ടവള്
ഏഴു നാള്‍മുമ്പ് നടന്നു മറഞ്ഞതാണ്...
ഭാരതമെന്ന പുണ്യഭൂമിയില്‍ ജനിച്ചതില്‍ അഭിമാനപൂരിതമായതാണ്...
മേച്ചില്‍ പുറങ്ങളില്‍ മേഞ്ഞു നിന്ന
കുഞ്ഞാടുകള്ക്കിടയിലേക്കു ചെന്നായ്ക്കള്‍
ചാടിവീഴുന്നതു കണ്ടവള്‍ നടുങ്ങി പോയി...
അതിലൊന്നിനെ കൊത്തിയെടുത്തു ആ
രക്തകൊതിയന്മാര്‍ കാട്ടിലേക്ക് പോയി..
കശ്മീര്‍ കരയുന്നു...
എന്റ കുഞ്ഞെവിടെ എന്ന് അള്ളാഹുവിനോടായി...
അല്ലാഹുവും ക...
പ്രണയം
പറയാതിരുന്നതൊക്കെയും
ഇന്ന് പറഞ്ഞു തീര്‍ത്തുഞാന്‍..
കാലങ്ങലേറെ കഴിഞ്ഞു പോയെങ്കിലും,
പ്രണയത്തിനു ഇന്നും അതെനിറം,
അവളുടെ മിഴികള്‍ നനഞ്ഞുപോയി,
കടലിലേക്ക് ചാഞ്ഞിറങ്ങിയ പാറക്കെട്ടുകളില്‍...
ഞങ്ങളിരുവരും...
കാലങ്ങളെത്രയോ കഴിഞ്ഞുപോയെങ്കിലും,
ഇന്നും തിരകള്‍ ഇളകി ഉയരുന്നു,
പ്രണയത്തിനിന്നും ഒരേ പ്രായം.
മടക്കയാത്ര
പറഞ്ഞതൊക്കെയും ഞാന്‍ തിരിച്ചെടുക്കുന്നു,
മനസില്‍ വിതച്ചതൊക്കെയും
ഞാന്‍ പറിച്ചെടുക്കുന്നു...
ഓര്‍ക്കേണ്ടതില്ല ഇനിയൊരിക്കലും എന്നെ..
കണ്ടുമുട്ടാതിരിക്കട്ടെ എന്നുമാത്രമെന് പ്രാര്‍ഥന..
മഴയില്‍ കുതിര്‍ന്നതും...ഒരുനിമിഷം കാണാതിരുന്നപ്പോള്‍ കരഞ്ഞതും...
ഓര്‍ക്കേണ്ടതില്ല ഇനിയും...
എല്ലാം ഞാന്‍ പറിച്ചെടുക്കുന്നു...
ഇനിയും കാണാതിരിക്കട്ടെ...
കണ്ടുമുട്ടാതിരിക്കട്ടെ...
മുറിവുകള്‍
മറന്നുപോയതൊക്കെയും ഓര്‍ത്തെടുക്കുമ്പോള്‍
വയസ്സു പറഞ്ഞു ഇനിയുമെന്തിനോര്ക്കണം
മറന്നുപോയതൊക്കെ മറഞ്ഞു തന്നെ കിടക്കട്ടെ,
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളും മറഞ്ഞു പോകും,
മരിക്കട്ടെ ഓര്‍ത്തെടുക്കാന്‍ കഴിയാതിരുന്ന ഓര്‍മ്മകളും,
ഒന്നോര്‍ക്കണം മരിച്ചാലും,
ഉണങ്ങാത്ത മുറിവുകള്‍.....
കരയേണ്ടതില്ല, സമയമൊക്കെ കഴിഞ്ഞുപോയില്ലേ
മുറിവുണക്കാനുള്ള സമയങ്ങള്‍... ഉണങ്ങാതിരിക്കട്ടെ മുറിവുകള്‍,
മുറിവുകള്‍, ഓര്‍ക്കുവാന്‍...ഞാന്‍ മറഞ്ഞുപോയാലും...
പ്രവാസം
ഇരുട്ടില്‍ നിന്നും അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത് ആരുടെയോ വിളീ കേട്ടായിരുന്നു. ഒച്ചയും അനക്കും ഒന്നുമില്ലായിരുന്ന ആ ഇടനാഴിയില്‍ ഇരുട്ടിന്റെ മറ പറ്റി ആരോ...... ഒരു നിഴല്‍ പോലെ അയാള്‍ കണ്ടു.
''ആരാത്? '' അയാള്‍ വിറക്കുന്ന ഒച്ചയില്‍ ചോദിച്ചു.
പെട്ടന്ന് ആ നിഴല്‍ ഒന്നനങ്ങി. പിന്നെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ടോര്‍ച്ചെടുത്ത് അയാളുടെ നേരെ തെളിച്ചു. പ്രകാശം കണ്ണുകളിലേക്കു വന്നു വീണപ്പോള്‍ ഇരു കൈകളൂം കൊണ്ട് കണ്ണുകള്‍ മൂടി അയാള്‍ പേടിച്ചരണ്ട കുട്ടിയേപ്പോലെ നിലവിളിച്ചു കൊണ്ടു പറഞ്ഞു.
...
ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തപ്പോള്‍
ഫോണ്‍ ബെല്ലിന്റെ ശബ്ദം കേട്ടാണ് അവള് ഞെട്ടിയെഴുന്നേറ്റത്. ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് റിസീവറിലേക്ക് അവളുടെ കൈ നീണ്ടൂ ചെന്നപ്പോള്‍ ആ ശബ്ദം നിലച്ചു. അവള് ലൈറ്റു തെളിച്ചു. കണ്ണുകള്‍ തുരുമ്മി കിടക്കയിലേക്കു നോക്കി അയാള്‍ നല്ല ഉറക്കത്തിലായിരുന്നു. വീണ്ടും ഫോണിന്റെ ഒച്ച..... അവള് റിസീവര്‍ ചെവിയില്‍ ചേര്‍ത്തു പിടിച്ചു. ചെവി പൊട്ടുന്ന ഒച്ചയില്‍ ശകാരങ്ങള്‍. അവള്‍ക്കു കരച്ചില് വന്നു. ഇവിടുത്തെ രാത്രിയില്‍ അമേരിക്കയില്‍ പകലാണുന്നുള്ള അറിവ് ഇവിടെ വന്നതിനു ശേഷമുള്ളതായിരുന്നു അവള്‍ക്ക്.
''ഇപ്പോള്‍ അപ്പന...
ഒട്ടകങ്ങൾ ഉണ്ടാകുന്നത്
പ്ലാറ്റ്ഫോമിലെ തിരക്കിൽ ഒട്ടകം ശിരസ്സു കുലുക്കി മുന്നോട്ടു കുതിച്ചു. ഏതോ ഒരു നിമിഷത്തിൽ തലയിൽ വന്നുവീണ ഭീമാകാരമായ ഒരു പെട്ടി അതിന്റെ യാത്രയുടെ ആവേശത്തേയും വേഗതയേയും കീഴ്പ്പെടുത്തിയിരുന്നു. ചിലപ്പോൾ ആ പെട്ടിയുടെ ഭാരം അതിനെ ജനപ്രളയത്തിന്റെ അടിത്തട്ടിലേക്ക് മുക്കിയും, ശ്വാസം മുട്ടിച്ചും ബന്ധപ്പെടുത്തിയിരുന്നു. എങ്കിലും, ആത്മബലവും കായികബലവും ഉപയോഗിച്ച് അത് അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചു. പ്ലാറ്റ്ഫോമുകൾ കയറിയും ഇറങ്ങിയും അത് പുറംലോകത്തിലേക്ക് എത്തപ്പെട്ടു. ഒട്ടകത്തിന്റെ തലയിലെ ചുമട് ആര...