അസീം പളളിവിള
മൂന്ന്
മൈനാക പളളിക്കൂടത്തിൽ തരക്കേടില്ലാത്തവളായി. കാടറിയാത്ത കൂട്ടുകാരികളോടൊപ്പം ആടാനും, പാടാനും കൂടി. ഒരു മഴക്കാലത്ത് മൈനാക വലിയ പെണ്ണായി. ചേനയും ചേമ്പും ചക്കയും, കൂവ ഇലയും ചുമന്ന് ചന്തയ്‌ക്ക് പോയ് വിറ്റ് കുപ്പിവളയും, പാവാടയും വാങ്ങി കുറുമ്മിപ്പെണ്ണ്. കാട്ടുമഞ്ഞളിൽ തേൻ ചാലിച്ച് മൈനാകയെ പുരട്ടി കുളിപ്പിച്ചു. മൈനാകയ്‌ക്ക് കാടോകം അഴകെന്ന് ആണും പെണ്ണും പാടി. മൈനാക ചോദിച്ചോരോടെല്ലാം പറഞ്ഞു ഞാൻ പഠിക്കും. പഠിച്ച് പഠിച്ച് ഒരു സാറാകും. Generated from archived con...
നാല്
കറുമ്പന്റെ നെഞ്ചിൽ കനലെരിഞ്ഞു. മുളകളുരഞ്ഞു കാടുമെരിഞ്ഞു. മലദൈവങ്ങളുറഞ്ഞ് തുളളുമ്പോളാണ് കാടു കത്തുന്നത്. കാറ്റടിക്കുന്നത്. മരക്കൂട്ടം മണ്ണടിയുന്നത്. ആനയും, പുലിയും, കുരങ്ങനും, കടുവയും, തത്തയും ചത്തുമലക്കുന്നത്. കുറുമ്മിയും, കറുമ്പനും മാനത്ത് നോക്കി. ഇരുട്ട് കൂരേമ്മേൽ ചാഞ്ഞിട്ടും പളളിക്കൂടത്തീന്ന് മൈനാക വരാൻ വൈകുന്നതെന്തേ. ചൂട്ട് കത്തിച്ച് പുഴയോളം പോയി കാത്തിരുന്നു തളളയും, തന്തയും. Generated from archived content: radham4.html Author: azeem-pallivila...
ഹാജിറയുടെ കുതിരകൾ
ആ ദിവസം എത്തിക്കൊണ്ടിരിക്കുകയാണ്. തിരുശേഷിപ്പുകളില്ലാതെ മഹാസമുദ്രമായി മാറുന്ന ഒരു നീല പ്രഭാതം. ആകാശവും, ഭൂമിയും നീലയായി മാറുന്നതും, എന്നാൽ ഭയാനകമായ നിലവിളികളെ ഭൂമിയുടെ കനത്ത ചിരിയിൽ മുക്കിക്കളയുന്നതുമായ മുഹൂർത്തം. രാമനാഥൻ ടെസ്‌റ്റ്യൂബിലെ മഞ്ഞ രസായനിയിലേക്ക് നോക്കി. അത് ഇളകികൊണ്ടിരിക്കുന്നു. അവൻ മേശയിൽ ചെവിയോർത്ത് പിടിച്ചു. കുതിരക്കുളമ്പടികൾ. മുഴക്കം. അവൻ വാച്ചിലേക്കും, രസായിനിയിലേക്കും നോക്കി. ഭൂമിയുടെ നെഞ്ചിടിപ്പ് ക്രമം തെറ്റിവരികയാണെന്നറിഞ്ഞ് അസ്വസ്ഥമായ മനസ്സോടെ കണ്ണട ഊരിവെച്ച് കസേര...