അയ്യപ്പൻ കെ.ഇടത്തോട്
പരസ്‌പരം
ഇവൾക്ക് ആരുടെ മുഖമാണ്. ബെഡ്‌റൂം ലൈറ്റിന്റെ വെളിച്ചത്തിൽ, മുല്ലപ്പൂവിന്റെയും പിച്ചിയുടെയും മാദകഗന്ധത്തിന്റെ മാസ്‌മര ലഹരിയിൽ ലയിച്ചിരിക്കേ അയാൾ സ്വയം ചോദിച്ചു. അന്നൊരു നാളിൽ സന്ധ്യയുടെ നിറക്കൂട്ടിൽ മുങ്ങിവന്നതുപോലെ, തന്റെ മുന്നിൽ നിന്ന ചിക്കുവിന്റെയോ? ആദ്യരാത്രിയുടെ അപരിചിതത്വം അവളുടെ മുന്നിൽ സമർത്ഥമായി അഭിനയിക്കുമ്പോൾ അയാൾക്കുമുന്നിൽ പലരുടേയും മുഖം വർണ്ണചക്രംപോലെ കറങ്ങി. അവസാനമത് ഒരു നിറമായി. പക്ഷെ, അതേത് നിറമാണെന്ന് അയാൾക്ക് മനസ്സിലായില്ല. തന്റെ മുഖത്തേക്ക് പ്രണയാർദ്രമായി നോക്കുന്ന മ...