അഷറഫ്. സി. ആവള
മാറ്റം
മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ നോക്കിയിരുന്ന് കണ്ണ് കടഞ്ഞപ്പോൾ വിപിൻ മുറ്റത്തേക്ക് ഇറങ്ങിവന്നു. പൈപ്പിൽനിന്ന് വെളളമെടുത്ത് വേണ്ടുവോളം മുഖം കഴുകി. അവന്റെ അമ്മ ഏതോ സീരിയൽ ലോകത്തായിരുന്നു. കുറച്ചുനേരം അവനും നോക്കിനിന്നു. “വിപിൻ‘ അമ്മയുടെ നീട്ടിയുളള വിളിയുടെ അർത്ഥം മനസ്സിലായിട്ടെന്നോണം വീണ്ടും അകത്തേക്ക് പോയി. മുറിയിൽ വട്ടമിട്ട് പറക്കുന്ന രണ്ട് തുമ്പികളെ കുറച്ച്‌നേരം നോക്കിനിന്നു. എന്നിട്ടെന്തോ ഓർത്ത്, കണ്ണ് തിരുമ്മി, കീബോർഡിൽ വിരലമർത്തിത്തുടങ്ങി. * * * * * * * ”അതാരാണമ്മേ?“ നീലവിരിയിട്...