അശോകൻ അഞ്ചത്ത്
അകലം
അച്ഛന്റെ ശരീരത്തില്‍ കയറിക്കിടന്ന് നെഞ്ചില്‍ തലവച്ചു കിടന്നായിരുന്നു കുട്ടിക്കാലത്ത് മകള്‍ ഉറങ്ങിയിരുന്നത്. അയാള്‍ക്കും അത് വല്ലാത്തൊരു സന്തോഷമായിരുന്നു. മകളുടെ ശിരസില്‍ മുടിയിഴകളില്‍ കൈവിരലുകള്‍ ഓടിച്ച് അച്ഛന്‍ മുത്തമല്ലെ.. പഞ്ചാരയല്ലേ.. . സ്വത്തല്ലേ എന്നൊക്കെ പുലമ്പി അയാളും ഉറക്കത്തിലേക്കു വീഴും അമ്മ അക്കാലത്ത് മകളെ ശാസിച്ചിരുന്നു. ഊണു കഴിഞ്ഞിട്ട് അച്ഛന്റെ ദേഹത്ത് കയറിക്കിടക്കല്ലേടീ.... മകള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല... 'ഞാന്‍ അച്ഛന്റെ കൂട്യാ ഉറങ്ങണെ...' ഇപ്പോള്‍ മകള്‍ക്ക് പ്രായമായെന്നും തന്...
അകലം
അച്ഛന്റെ ശരീരത്തില്‍ കയറിക്കിടന്ന് നെഞ്ചില്‍ തലവച്ചു കിടന്നായിരുന്നു കുട്ടിക്കാലത്ത് മകള്‍ ഉറങ്ങിയിരുന്നത്. അയാള്‍ക്കും അത് വല്ലാത്തൊരു സന്തോഷമായിരുന്നു. മകളുടെ ശിരസില്‍ മുടിയിഴകളില്‍ കൈവിരലുകള്‍ ഓടിച്ച് അച്ഛന്‍ മുത്തമല്ലെ.. പഞ്ചാരയല്ലേ.. . സ്വത്തല്ലേ എന്നൊക്കെ പുലമ്പി അയാളും ഉറക്കത്തിലേക്കു വീഴുംഅമ്മ അക്കാലത്ത് മകളെ ശാസിച്ചിരുന്നു. ഊണു കഴിഞ്ഞിട്ട് അച്ഛന്റെ ദേഹത്ത് കയറിക്കിടക്കല്ലേടീ....്മകള്‍ അത് മുഖവിലയ്‌ക്കെടുത്തില്ല...'ഞാന്‍ അച്ഛന്റെ കൂട്യാ ഉറങ്ങണെ...'ഇപ്പോള്‍ മകള്‍ക്ക് പ്രായമായെന്നും തന്റെ ...
വീടെത്തും വരെ
രാത്രിയുടെ നരച്ച ഇരുട്ടിലേക്ക് അയാളെ തള്ളിയിട്ടാണ് വണ്ടി കടന്നു പോയത്. അതും ഡ്രൈവറുടെയും, കിളിയുടെയും ഒരു ഔദാര്യമായിരുന്നു. കിളി അപ്പോള്‍ വാസ്തവത്തില്‍ ഉറക്കം തൂങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറക്കം വരുന്ന മിഴികളെ മനസില്‍ ശാസിച്ച് ഡ്രൈവിങ്ങില്‍ മാത്രം സദാ ശ്രദ്ധിക്കാന്‍ പാടുപെടുന്നത് അയാള്‍ക്കറിയാമായിരുന്നു. പ്രസിദ്ധമായ പട്ടണം പിന്നിട്ടപ്പോള്‍ തന്നെ അയാള്‍ ഇറങ്ങാന്‍ തയാറെടുത്തു. വണ്ടി പീടികകളിലെ ഗ്യാസ് ലൈറ്റുകളുടെ ചൂടിലേക്കു വലിഞ്ഞു വലിഞ്ഞു നില്‍ക്കുന്ന ചായകുടിക്കാര്‍. ഉറക്കം തൂങ്ങി നില്‍ക്കുന്ന നഗര...
കൂട്ട്
ഒഴിവു കിട്ടുമ്പോള്‍ ഒന്നിങ്ങട് വരു, എന്ന് എഴുതിയിട്ടാണ് അവര്‍ അറിയിപ്പുകൊടുത്തയക്കാറ്, സുലോചനയുടെ കയ്യില്‍. ചിലപ്പോള്‍ വളരെ വ്യക്തമായും എഴുതും. ഞായറാഴ്ച ഉച്ചക്കു വരു നാരായണ... ക്ഷണം ഒരിക്കലും നിരസിച്ചിട്ടില്ല. ഞായറാഴ്ച ഉച്ചക്ക് ചെല്ലും. അവിടെ ചെന്നാല്‍ മനസ്സ് ഒരു പിടച്ചിലാണ്. ഇന്ന് അവര്‍ എന്തൊക്കെ പറയും. ചെന്നാല്‍ അവരുടെ കട്ടിലിലിരിക്കണം. വയലറ്റ് പുള്ളികളുള്ള തുണിവിരിയും അവരുടെ കിടക്ക. ഷിഫോണ്‍ സാരിയുടുത്ത അവരുടെ മാദകശരീരം. തുള്ളിത്തുളുമ്പുന്ന മുഴുപ്പുകള്‍. പണികളൊക്കെ കഴിച്ച് അവര്‍ അരികത്തു വന്...
ഗട്ടർ
വൈകിട്ട് വീട്ടിൽ കൃത്യമായി എത്തുന്ന ആളാണ്. ജോലിസ്ഥലം വിട്ടാൽ പിന്നെ താളവം വീടാണ്. ബാറിൽ പോകാറില്ല. കൂട്ടുകാരില്ല, വായനശാലയിൽ കയറാറില്ല. നഗരത്തിൽ കറങ്ങി നടക്കാറില്ല. അങ്ങനെയുള്ള ആളെ രാത്രി ഏറെ കാത്തിരുന്നിട്ടും കാണാതായപ്പോൾ ഭാര്യ നാട്ടുപ്രമാണിമാരെയും കൂട്ടി പോലീസ്‌സ്‌റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടു. എസ്.ഐ പലവട്ടം പല ചോദ്യങ്ങളും മാറിമാറി ചോദിച്ചു. ഭാര്യ കൃതമായി ഉത്തരം നൽകി. എസ്.ഐ എന്നിട്ടു ചോദിച്ചു. ആട്ടെ.. അയാൾക്കു മൊബൈൽഫോണുണ്ടോ? ‘ഉണ്ട് പക്ഷേ ഇന്നു കൊണ്ടുപോവ്വാൻ മറന്നു...’ ‘നാശം! എസ്.ഐ ന...
കത്ത്
ഇന്നലെ അമ്മയുടെ കത്തുണ്ടായിരുന്നു അയാൾക്ക്-നിന്റെ പണവും കത്തും കിട്ടി. സന്തോഷം. പുതിയ ഒരു വിശേഷമുണ്ട് കുട്ടാ-വാസന്തിക്ക് ഒരാലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നമുക്കു ചേരും. അമ്പതും അമ്പതും ചോദിക്കുന്നുണ്ട്-നീ അയച്ചിരുന്ന കാശിൽ മിച്ചം പിടിച്ച് ഞാൻ അമ്പത് ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി അമ്പത്...? മോൻ തന്നെ പറ. അമ്മ അവർക്ക് വാക്കുകൊടുക്കട്ടെ. പിന്നെ അനിയന്റെ അസുഖത്തിന് കുറവൊന്നുമില്ല. ഇനി നീ ഭ്രാന്താശുപത്രീല് കൊണ്ടുപോവല്ലെ എന്നൊക്കെ അവൻ ചിലപ്പോൾ വിളിച്ചു പറയുന്നു. അച്ഛന് എഴുന്നേൽക്...
ഡെഡിക്കേറ്റ്
കുട്ടി ആകാശവാണിയിലേക്ക് പാട്ടാവശ്യപ്പെട്ട് ഫോൺ വിളിച്ചു. അവതാരക ചേച്ചിയെ ലൈനിൽ കിട്ടി. കിട്ടിയപ്പോൾ എന്തു സന്തോഷം. കുറെ നേരത്തേക്ക് ഭാഗ്യത്തെക്കുറിച്ച് രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ചേച്ചിയുടെ ചോദ്യങ്ങളായി. കുട്ടിക്കാരൊക്കെയുണ്ട്...? പേരെന്തുവാ...? എവിടുന്നാ....? എന്തു ചെയ്യുന്നു....? പാട്ടിഷ്ടമാണോ....? നല്ല ഇഷ്ടമാണോ? പിറനന്നാളിന് ഞാൻവരട്ടെ...വരും..അമ്മയ്‌ക്കു കൊടുക്കൂ...ചേച്ചിയ്‌ക്ക് കൊടുക്കൂ...ഹലോ ചേച്ചി....ഹലോ അമ്മ...ഒടുവിൽ കുട്ടിയുടെ കൈയ്യിൽതന്നെ വീണ്ടും ഫോണെത്തി. പാട്ടുപറയ...
ഗട്ടർ
വൈകിട്ട് വീട്ടിൽ കൃത്യമായി എത്തുന്ന ആളാണ്. ജോലിസ്ഥലം വിട്ടാൽ പിന്നെ താളവം വീടാണ്. ബാറിൽ പോകാറില്ല. കൂട്ടുകാരില്ല, വായനശാലയിൽ കയറാറില്ല. നഗരത്തിൽ കറങ്ങി നടക്കാറില്ല. അങ്ങനെയുള്ള ആളെ രാത്രി ഏറെ കാത്തിരുന്നിട്ടും കാണാതായപ്പോൾ ഭാര്യ നാട്ടുപ്രമാണിമാരെയും കൂട്ടി പോലീസ്‌സ്‌റ്റേഷനിൽ ചെന്ന് പരാതിപ്പെട്ടു. എസ്.ഐ പലവട്ടം പല ചോദ്യങ്ങളും മാറിമാറി ചോദിച്ചു. ഭാര്യ കൃതമായി ഉത്തരം നൽകി. എസ്.ഐ എന്നിട്ടു ചോദിച്ചു. ആട്ടെ.. അയാൾക്കു മൊബൈൽഫോണുണ്ടേ? ‘ഉണ്ട് പക്ഷേ ഇന്നു കൊണ്ടുപോവ്വാൻ മറന്നു...’ ‘നാശം! എസ്.ഐ ന...
മൊബൈൽ
“അച്ഛാ, വരുമ്പോ ബിസ്‌ക്കറ്റ് കൊണ്ടരണം”......... ബൈക്കിൽ പായുന്ന അയാളുടെ മൊബൈലിൽ മകന്റെ ഓർമ്മപ്പെടുത്തൽ. കളർ പെൻസിൽ..... മൂന്നു വയസ്സുകാരിയുടെ കൊഞ്ചൽ അയാൾ നന്നായി ആസ്വദിച്ചു. അയാൾ വണ്ടി നിർത്താൻ മെനക്കെട്ടില്ല. എന്റെ കൊഴമ്പു കഴിഞ്ഞൂന്ന് പറയ്‌മോനെ. അച്ചമ്മ വിളിച്ചു പറഞ്ഞത് മകൻ ആവർത്തിച്ചു. പിന്നീട് ഫോൺ അമ്മ വാങ്ങിച്ചു. കുട്ടികൾ കേൾക്കരുതേയെന്ന് പ്രാർത്ഥിച്ച് അമ്മ മൗത്ത് പീസ് നന്നായി അടുപ്പിച്ച് സ്വാകാര്യം പറയുന്നതുപോലെയാണ് പറഞ്ഞത്. അതേയ് മറക്കേണ്ട..... ഡേറ്റ് അടുത്തു. വിസ്‌പർ ...