അശോക് കടമ്പാട്
ഇംഗ്രീസ് മഹത്വം
“എടാ ചിങ്കൂ...” അപ്പൂപ്പൻ കൊച്ചുമോനെ വിളിച്ചു. “എന്താ ഗ്രാന്റ്‌പ്പാ...” ടി.വി. റിമോട്ടുമായി അഞ്ചുവയസുകാരൻ ഹാളിൽ പ്രവേശിക്കുന്നു. “എടാ, നീ കൊച്ചുമ്മയുടെ നാഭിക്ക് ചൊറിഞ്ഞോ?” “ഉം...” “മുത്താപ്പയുടെ മുഞ്ഞിക്ക് ഇടിച്ചോ...?” “ഉം...എന്താ?” “ഇതാന്നോടാ ഇംഗ്രീസ് പഠിത്തം...?” “ഇംഗ്രീസ് അല്ല ഗ്രാൻപാ...ഇം..ഗ്ലീ..ഷ്..” “മതി... മതി... നീ പെരുത്ത് പഠിച്ചു അല്ലേ? എന്റെ മോൻ റഫീഖ് അഞ്ചാംക്ലാസ്സും ഗുസ്‌തീമാ. ഓൻ ഇപ്പൊ കത്തറീല്...അവനവിടെ കഷ്‌ടപ്പെട്ട് അയക്കണ കാശുബെച്ച് ഇനിയെന്റെ കൊച്ചുമോ...