അശോക് എ. ഡിക്രൂസ്
ചതുരജീവിതം
അക്കാലത്ത് രാജശേഖരൻതമ്പി ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കുവേണമെങ്കിലും പ്രവചിക്കാമായിരുന്നു. കുപ്പായത്തിനുപിന്നിൽ ഒരു ഫോൾഡറിലെന്നപോലെ സദാസമയം നീണ്ടുകിടക്കുന്ന കാലൻകുടയുമായി, ശരീരത്തിന്റെ പകുതിയിലധികം ആലസ്യം നിറച്ച് ഒരു ഉത്തരാധുനിക കവിതപോലെ, യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽനിന്നും 122-ാം നമ്പർ ഹോസ്‌റ്റർ മുറിയിലേക്കുളള ദൂരവും, റൂമിൽ നിന്ന് ഡിപ്പാർട്ട്‌മെന്റിലേക്കുളള ദൂരവും അയാൾ അളന്നിരുന്നത് സിഗരറ്റിന്റെ ഇടയ്‌ക്കിടെ അടർന്നുവീഴുന്ന ചാരത്തിലും അലിഞ്ഞില്ലാതാവുന്ന പുകച്ചുരുളിന്റെ അനുഭവങ്ങളില...