അനില്‍ കൊറ്റനെല്ലൂര്‍
മൗനനിർവചനങ്ങൾ
ദർഭനാരിലിരുന്ന കാക്കയുടെ കാഷ്‌ഠം വീണത് ശൗണ്ഡിയുടെ മോതിരവിരലിൽ. മോതിരവിരൽ ചൂണ്ടുവിരലിനോട് തർക്കിച്ചു- സോപാനത്തിനു മുകളിലെ അമ്പലപ്രാവ് ചൂണ്ടുവിരലിന്റെ പൂതനാവേഷം കണ്ട് നന്ദികേശന്റെ ലാടത്തിലൊളിച്ചു സമാന്തരരേഖയിലെ ശേഷം കെട്ടിയചക്രങ്ങൾ അഷ്‌ടപദിയുടെ തോലുപൊളിച്ചു. തിടപ്പിളളിയിലെ തീർത്ഥം ഉളിയന്നൂർ കടന്ന് മരപ്പാലം കയറി. പാറ കടഞ്ഞ മൂന്നു വിരലുകളെ മണൽത്തിട്ടകൾ തൂശനിലയിട്ടു മൂടി. വട്ടകുളം-അല്ല ചതുരം. കറൽ കണ്ണുകളെ കൺപാടുകൾ മറച്ചു മകുടത്തിൽ ഒരുവരികൂടി ബാക്കി. ശൗണ്ഡികളുടെ ഒഴുക്കിൽ വാക്കുകൾ ചത്തുമലച്ചു...