അനീഷ് കൃഷ്ണ
യാത്ര
ഗോപാലൻ തന്റെ സാധനങ്ങൾ ഒരുക്കി. ഒരുതരം ഭ്രാന്തായിരുന്നു. താൻ എങ്ങോട്ടാണ് പോകുന്നതെന്നുകൂടി അറിയില്ല. എത്രയും വേഗം ഇവിടെ നിന്നും പോകണം എന്നു മാത്രമേ ചിന്തയുളളൂ. വളരെ പണിപ്പെട്ട് കിട്ടിയ അഞ്ഞൂറുരൂപ മാത്രമേ ഗോപാലന്റെ കൈയ്യിലുളളൂ. വീട്ടിൽ ഓരോ നിമിഷവും നിൽക്കുന്തോറും അയാളുടെ മനസിൽ ദുഃഖം കൂടിക്കൂടി വരുന്നതേയുളളൂ. അവസാനമായി അമ്മയുടെയും അച്ഛന്റെയും ചിതാഭസ്‌മത്തിനടുത്ത് ചെന്ന് പ്രാർത്ഥിച്ചു. അതൊന്നു തൊടാൻപോലും ചെറിയമ്മ സമ്മതിച്ചില്ല. ചെറിയമ്മ കടയിൽ നിന്നു വരുന്നതിനുമുമ്പ് ഇറങ്ങണമെന്നാണ് പറഞ്ഞിരിക...