Home Authors Posts by അക്കിത്തം

അക്കിത്തം

0 POSTS 0 COMMENTS

എത്ര അത്ഭുതകരം ഈ പ്രകൃതി വിഹാരം

ഹിമാലയം- ദേവതാത്മാവായ ആ പര്‍വതരാജന്‍ ഭാരതീയരായ നമുക്ക് എന്തെല്ലാമാണ്! നൂറ്റാണ്ടുകളായി ഭാരത ഖണ്ഡത്തിന്റെ രക്ഷോശക്തികള്‍ കുടികൊള്ളുന്ന അധിഷ്ഠാനം ഈ മാതൃഭൂമിയെ സമ്പുഷ്ടമാക്കിയ കലകളുടെയും വിജ്ഞാനത്തിന്റെയും മഹാഭാഗീരഥികള്‍ പിറവികൊണ്ടത് ആ ശീതള ഭൂമിയില്‍ നിന്നാണ്. നാഗരീകത ഭ്രാന്തു പിടിപ്പിച്ചപ്പോഴൊക്കെ ഈ തപോഭൂമിയിലേക്ക് പിന്മാറിയാണ് ഋഷീശ്വരന്മാര്‍ ആത്മാവിന്റെ അതിജീവനമന്ത്രങ്ങള്‍ ധ്യാനിച്ചുണര്‍ത്തിയെടുത്തത്. ഭൂഗോളത്തിന്റെ ആ ഉത്തുംഗബിന്ദുവിലാണ് ഇപ്പോഴെന്റെ മനസ്. ഒരുപാട് മോഹിച്ചിട്ടും ഇന്നേ വരെ നേരില്‍ കണ്...

കെ.എസ്‌.കെ. തളിക്കുളത്തെപ്പറ്റി മുണ്ടശ്ശേരി 1943-ൽ...

ഞാനിപ്പോഴും ഓർക്കുന്നു. മുണ്ടശ്ശേരി മാസ്‌റ്ററെ നേരിട്ടുപരിചയപ്പെടുന്നത്‌ 1943ലാണ്‌. അന്നാണ്‌ എന്റെ നാട്ടിൽ ശുകപുരം പരിസരത്തിൽ, കുറ്റിപ്പാലയിൽ യോഗക്ഷേമ സഭയുടെ 35-​‍ാം വാർഷിക സമ്മേളനം നടന്നത്‌. അവിടെ വെച്ചാണ്‌ നമ്പൂതിരി സാഹിത്യസമാജം എന്നൊരു സംഘടന യോഗക്ഷേമ സഭയുടെ തണലിൽ രൂപം കൊണ്ടത്‌. ഉദ്‌ഘാടകൻ ജോസഫ്‌ മുണ്ടശ്ശേരി, അധ്യക്ഷൻ വി.ടി.ഭട്ടതിരിപ്പാട്‌, പ്രാസംഗികന്മാർ കുട്ടികൃഷ്‌ണമാരാര്‌, എം.ആർ.ബി., പ്രേംജി, കെ.വി.ജി. നമ്പൂതിരി. അവിടെവെച്ചു രൂപീകരിക്കപ്പെട്ട സാഹിത്യസമാജത്തിന്റെ അധ്യക്ഷൻ എം.ആർ.ബിയും കാര്യദർശ...

കവിത

സാഹിത്യത്തിന്റെ ഏറ്റവും ആദിമവും സംശുദ്ധവുമായ രൂപം കവിതയാണ്‌. സംഗീതം ശ്രോതാവിനു നല്‌കുന്ന ലയാനുഭൂതി വാക്കുകളുടെ അർത്ഥങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ശില്‌പത്തിലൂടെ അനുവാചകന്‌ അനുഭവഗോചരമാക്കുന്ന ആളാണ്‌ കവി. ലയം എന്നു പറയുമ്പോൾ ഞാൻ എന്ന ബോധത്തിന്റെ തിരോധാനമാണ്‌. അലോപ്പതി, ആയുർവേദം മുതലായ ചികിത്സാപദ്ധതികൾക്കു തുല്യമായ ഒരു പ്രക്രിയയാണ്‌ കലയും സാഹിത്യവും. ചികിത്സിക്കപ്പെടുന്നത്‌ മനസ്സാണ്‌ എന്നുമാത്രം. മനസ്സിനു രോഗമുക്തി വന്നാൽ ശരീരവും രോഗമുക്തമാകുന്നു. Generated...

ആധുനികത എന്ന കഥയില്ലായ്‌മ

ഇംഗ്ലീഷിലെ സാഹിത്യപ്രവണതകളെ സശ്രദ്ധം പിന്തുടരുന്ന എഴുത്തുകാരനായിരുന്നു ഒരു കാലത്ത്‌ മഹാകവി എം.പി. അപ്പൻ. ആറേഴുകൊല്ലം മുൻപ്‌ അപ്പൻസാർ എനിക്കയച്ച ഒരു കത്തിൽ എഴുതിയിരുന്നു പാശ്ചാത്യസാഹിത്യത്തിലെ ആധുനികത ഡൈലൻതോമസ്‌ എന്ന കവി കല്‌പിച്ചുകൂട്ടി ഉണ്ടാക്കിത്തീർത്ത ഒരു കഥയില്ലായ്‌മ മാത്രമാണെന്ന്‌. തളളയെ തല്ലിയിട്ടെങ്കിലും പേരെടുക്കുക എന്ന ലക്ഷ്യമേ അതിലുളളൂ. വികാരപരവും വിചാരപരവുമായ മൂല്യങ്ങളെ മുഴുവൻ പീച്ചിത്തുറിപ്പിച്ചു പുറംതളളിയ വാക്കുകളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന കൃതി സാഹിത്യമാവുന്നതെങ്ങനെ? 274-​‍ാം ല...

അമ്മയ്‌ക്കൊരു താരാട്ട്‌

മാസങ്ങളായി എന്റെ മുമ്പിലിരുന്ന്‌ എന്നോട്‌ ചോദിക്കുന്നു, ശ്രീ ശ്രീകുമാരൻതമ്പിയുടെ പുതിയ കവിതാപുസ്‌തകം, ‘അമ്മയ്‌ക്കൊരു താരാട്ട്‌’ഃ “സത്യം പറയാൻ താങ്കൾക്ക്‌ ധൈര്യമുണ്ടോ? രാജാവു മുണ്ടുടുത്തിട്ടില്ല എന്നു വിളിച്ചു പറയാൻ കഴിയുന്നവനല്ലാതെ, ഈ കവിതാസമാഹാരത്തെ അവതരിപ്പിക്കാനധികാരമില്ല.” ഞാനിവിടെ പറയുന്നത്‌ രാജാവ്‌ മുണ്ടുടുത്തിട്ടില്ല എന്നുതന്നെയാണ്‌. ചില മാസങ്ങൾക്കുമുമ്പ്‌ കേരള സാഹിത്യ അക്കാദമി അധ്യക്ഷനും കാര്യദർശിക്കും ഞാൻ എഴുതിക്കൊടുത്ത കുറിപ്പുകളുടെ പകർപ്പാണ്‌ ചുവടെ ചേർക്കുന്നത്‌ഃ “അച്ചടി നിലവിൽ വന്...

തീർച്ചയായും വായിക്കുക