AVS
അടയാളപ്പെടാത്തവർ
ചരിതമതു കാൺകയില്ല ചരിത്രത്തിലായ്
ചികയുവാൻ അണയുകില്ലാരും !
ഇവിടെയവർ ജീവിച്ചിരുന്നതിൻ തെളിവിനായ്
ഇടമൊന്നൊരുക്കിയില്ലാരും ...
അവർ മണ്ണിൽ ജീവിച്ചു മണ്ണിൽ ലയിച്ചവർ,
അവർ തീർത്തതാണീ ചരിത്രം .
അവരുടെ ദുഃഖങ്ങൾ നഷ്ടസ്വപ്നങ്ങളിൽ
മഷി പുരളാത്ത ചരിത്രം .
അറിയില്ലവരുടെ പേരുകൾ ഊരുകൾ,
അതു കൊത്തിവച്ചതില്ലെങ്ങും .
അറിയാമിതൊന്നേ അവർ തീർത്തതാണു ഞാൻ
അനുഭവിക്കുന്നൊരീ ലോകം .
അവർ തീർത്ത വഴികളിലാണെൻ്റെ രഥചക്ര-
മതിവേഗ,മുരുളുന്നതിപ്പോൾ.
അവർ വച്ച തരുവിൻ്റെ നിഴലായ് ഭവിക്കുന്നെൻ
അശ...
ഓർമ്മകൾ മായവേ
നമ്മളൊന്നായ് നടന്നൊരാ പാതകൾ,
നമ്മൾ വറ്റിച്ച കണ്ണുനീർച്ചാലുകൾ,
നമ്മൾ ചിരികൊണ്ടു തീർത്ത മഴവില്ലുകൾ,
നമ്മളെ നമ്മളാക്കുന്നൊരോർമ്മകൾ,
നീ മറന്നങ്ങു പോകുന്നുവോ സഖീ?
ഓർമ്മനിന്നെ പിരിഞ്ഞു പോകുന്നുവോ ?
തിരികെയെത്താൻ കൊതിച്ചൊരാ വഴികളെ
തിരിയുവാൻ നിനക്കാകാതെ പോകവേ,
ചോര പൊടിയാതെ മുറിവേറ്റിടുന്നു ഞാൻ
ഓർക്കുവാൻ കഴിയുന്നതും ശാപമോ ?
മനസ്സിലായ് നീ കുറിച്ചിട്ട തീയതികൾ
മറവിയിൽ മാഞ്ഞുപോകുന്നതറിയവേ,
ചിതലരിച്ചു പോകുന്ന നിൻ ഓർമ്മകൾ
ചിതറിടുന്നതിൻ പൊരുളറിഞ്ഞീടവേ,
ചിരപരിചിതനാകുമാ ഡോക്ടർ നിൻ
...
യാത്ര തുടരട്ടെ
വീണപൂക്കളെ നെഞ്ചോടു ചേർത്തു ഞാന്‍
വീണുറങ്ങിയ വഴിയമ്പലങ്ങളെ,
കാറ്റിനോടു കളി പറഞ്ഞീടുവാൻ
കാത്തു നിന്ന കദളീവനങ്ങളെ,
ശിരസ്സിലമൃതം ചൊരിഞ്ഞ വർഷങ്ങളെ,
തനുവിലഗ്നി പടർത്തിയ ഗ്രീഷ്മമെ,
വിജനവീഥിയിൽ വഴിതെറ്റി നിൽക്കവെ,
വചനസൗഖ്യം പകർന്ന മുഖങ്ങളെ,
മനുഷ്യനാകാൻ പഠിയ്ക്ക,യെന്നോതിയെൻ
മനസ്സിൽ ദീപം തെളിച്ച ഗുരുഭൂതരേ,
പൂവിരിച്ചോരു വഴികളിൽ, നോവിന്‍റെ
മുള്ളൊളിപ്പിച്ച മോഹജാലങ്ങളെ,
അറിവു നെറുകിൽ പകർന്ന സുകൃതങ്ങളെ,
കനിവുണങ്ങാത്ത കാരുണ്യതീർത്ഥമെ,
നിങ്ങളെന്നിൽ നിറച്ച സൗരഭ്യവും,
സ്നേഹസാന്ദ്രമരന്ദവും പേറി ഞാ...
ഭാഗ്യം
ഒന്ന്
പിന്നിലേയ്ക്കൊരു മാത്ര നോക്കവേ, കുഞ്ഞിളം
കൺകളിൽ കാൺമൂ, പ്രതീക്ഷ തൻ തിരിവെട്ടം.
കുഞ്ഞുടുപ്പുമായ് അച്ഛന്‍ വരുമെന്നൊരാശ -
യാണാ മിഴികളില്‍ കാൺമത്.
കൈവീശി നിൽക്കുന്ന നിൽപ്പുമാ- മോഹവും നെഞ്ചിലേറ്റി നടന്നയാൾ മെല്ലവേ.
ഒരു പുഞ്ചിരിപ്പൂവ് ഏവർക്കുമേകി,തൻ
മെയ്യോടു ഭാഗ്യക്കുറികൾ അടുക്കിയ
കൊച്ചുപലകയും ചേർത്തു പിടിച്ചയാൾ
നഗരവീഥീകൾ പിന്നിട്ടു പോകയായ്.
രണ്ട്
ആരുമെ വാങ്ങിയില്ലൊരു കുറി പോലുമേ,
താരുപോലെ തളർന്നയാൾ വേനലിൽ ...
ചിലര്‍ ചിരിച്ചു, ചിലർ തല ചെരിച്ചു ,
ച...
കുരിശ്
ഇതെന്റെ ചോരയാൽ കഴുകുന്നു , ഞാനെൻ
ഹൃദന്തമിതിലായ് കൊരുത്തുവയ്ക്കുന്നു.
ഇതിന്നു ഭീതിക്കലങ്കാരമാകാം,
ഇതിന്നു നീതിക്കൊരപവാദമാകാം.
ഇതെന്റെ രക്തം നനച്ചു തുടച്ചെൻ ,
ജനത്തിനായ്ക്കൊണ്ടു ഞാനേകിടുന്നു.
ഇതങ്ങു നാളേയ്ക്കൊരാശ്രയമാകും ,
ഇതങ്ങു ശാന്തിതൻ അടയാളമാകും .
മരിച്ചുയിർക്കുന്ന മാനവസ്നേഹം
നിനച്ചു ലോകമുൾപ്പുളകങ്ങൾ ചൂടും .
അതിന്നു ഞാനിതാ എന്നെ നൽകുന്നു ,
അതിന്നു ഞാനെന്റെ ഉയിരു നൽകുന്നു.
വരുന്ന കാലങ്ങൾ ഓർത്തങ്ങിരിക്കാൻ
വരണ്ടുപോകുമീ സ്നേഹപ്രവാഹം,
നിറച്ചുവയ്ക്കുന്നു ഞാനീ,...
കണ്ടുമുട്ടാതിരിക്കട്ടെ…
കണ്ടുമുട്ടാതിരിക്കട്ടെ പിന്നെയും ,
കണ്ണിലെന്നും പഴയൊരാ നീ മതി.
കൺതടങ്ങൾ കറുപ്പാൽ വരച്ചെന്റെ ,
ഉൾത്തടങ്ങളെ പൊള്ളിച്ച നീ മതി...
വെള്ളുടുപ്പിൽ വിശുദ്ധ, മാലാഖ,
വിണ്ണിൽ നിന്നങ്ങിറങ്ങി വരുന്നപോൽ
ഓമൽവിദ്യാലയത്തിരുമുറ്റത്തോ- ടിമായവേ ഒളികണ്ണെറിഞ്ഞ നീ ...
വാർമുടിച്ചാർത്തു പിന്നിയൊതുക്കിയും
ചുണ്ടിലെ ചിരിത്തുണ്ടാൽ മയക്കിയും
മിണ്ടുവാനായ് മടികൊണ്ട് വീഥിയിൽ
തണ്ടുലഞ്ഞ താർപോലെ നിന്ന നീ...
അന്നൊരിക്കൽ മഴപ്പെയ്ത്തു കാണുവാൻ
അലസമേതോ വരാന്തയിൽ നിൽക്കവേ,
അരികെ വന്നു ചേർന്നു...
ഒരച്ഛൻ പറഞ്ഞത്…..
പലരും മറന്ന നിൻ സ്മൃതിമണ്ഡപത്തിന്‍റെ
മുന്നില്‍ ഞാന്‍ ഏകനായ് നിന്നു.
പലകുറി നടത്തിയ വിരലിനാല്‍ ഞാന്‍ നിന്‍റെ
ഓർമ്മ തന്‍ ശിലകളെ തൊട്ടു.
അറിയുന്നുവോ നീ,യൊരച്ഛന്‍റെ വേദന,
അതിരു കാണാത്തനന്തമാം വേദന?
മുറിവേറ്റ മനസ്സിന്‍റെ ഒരു കോണിലിപ്പൊഴും
ചിതലരിക്കാത്ത നിൻ ചിത്രമുണ്ട്,
ചിറകു നീർത്തുന്നതിൻ മുമ്പേ മറഞ്ഞൊരു
ചിറകറ്റ പക്ഷി തൻ ചിത്രമുണ്ട്.
ഇലയനക്കങ്ങളിൽ നിൻ നിഴൽ തിരയുന്നൊ-
രമ്മതൻ കണ്ണീരിൻ സാക്ഷിയാകാൻ
ഇവിടെയവശേഷിപ്പു ഞാന്‍ മാത്രമെന്ന-
താണ,പ്രിയമെങ്കിലും ദുഃഖസത്യം.
ഒരു കാട്ടുനീതിയ്ക്കു നീയുമി...
അഭയാർത്ഥികൾ
പിറന്ന മണ്ണിനെ പിരിയേണ്ടി വന്നവർ,
പലായനങ്ങൾ തൻ മുറിവിൽ പിടഞ്ഞവർ,
കറുത്ത രാത്രിയൊന്നിരുട്ടി മാറവേ,
കൊരുത്ത ജീവിതം നിരത്തിലായവർ.
ദുരന്തഭൂമിയിൽ തളർന്നു വീഴ്കിലും
ദുരിതവീഥികൾ നടന്നു താണ്ടിയോർ,
ഇവർക്കു പേരാണഭയാർത്ഥികൾ, ഇവർ
വിധിയ്ക്കു മുന്നിലായ് വിറച്ചു നിന്നവർ .
കടന്നുകേറലിൻ, ചെറുത്തുനിക്കലിൻ
ചരിത്രമിവിടെയിരു കരകളെ പോലെ .
അവക്കിടയിലൂടൊഴുകുന്നു പുഴ പോൽ
നിറഞ്ഞ കണ്ണിലെ ഇവർ തന്റെ ദൈന്യം.
കവർന്നെടുത്തതാരിവരുടെ സ്വപ്നം ?
കളഞ്ഞുപോയതല്ലിവരിലെ മോഹം ...
നടന്ന വഴികളെ നര...
ഗുരു*
ദുരിതമാറാപ്പു തോളിലായ് തൂക്കി,
കദനഭാരം തലച്ചുമടാക്കി,
രുധിരമാവിയായ് കത്തുന്ന ജീവിത -
പ്പെരുവഴിയിൽ തളർന്നൊന്നു വീഴ്കെ...
ഏതു സ്വരമെന്റെ കാതിലണയുന്നു ?
ഏതു വാക്കെന്റെ ദാഹമാറ്റുന്നു ?
മനസ്സു മന്ത്രിപ്പു അക്ഷരം രണ്ടിൽ,
വിശ്വമെല്ലാം നിറയുമാ സ്നേഹം ... ഗുരു ...
"വരിക ഞാൻ നിന്റെ കൂടെ നടക്കാം ,
വഴികളുണ്ടിനിയുമേറെ മുന്നേറാൻ . "
ഗുരു പറയുന്നു സ്നേഹോക്തിയാലെൻ
മിഴികളിൽ തെല്ലു നനവു പടരുന്നു.
ഗുരു വചനത്തിങ്കലില്ല അസത്യം
എങ്കിലും ശങ്ക ശിഷ്യനിൽ ബാക്കി !
"അറിവതെങ്ങനെ അ...
ആത്മഗതം
ഇനിയെത്ര ജൻമങ്ങൾ
നീതിബോധത്തിൻ
മരക്കുരിശേന്തി ഞാന്‍
ഇതിലെ നടക്കണം?
ഇനിയെത്ര ജൻമങ്ങൾ
ധർമ്മശാസ്ത്രത്തിന്‍റെ
ഗീതകൾ പാടുവാൻ
രഥവുമായ് അണയണം?
ഇനിയെത്ര ജൻമങ്ങൾ
എരിതീയില്‍ കരിയാത്ത
ശാഖിയായ് നിന്നു ഞാൻ
കല്പനയരുളണം?
വാഴ്വിന്‍റെ വാഗ്ദത്ത ഭൂമികൾ
തേടാതെ, കർമ്മധർമ്മങ്ങളെ
വിസ്മരിച്ചിന്നു നീ,
നല്ലയൽക്കാരന്‍റെ സ്വത്തു
മോഹിക്കവെ, എന്തിനെൻ
ജൻമങ്ങളെന്നോർത്തിടുന്നു ഞാന്‍.
നിന്നയോ മർത്ത്യ, ഞാനിത്ര
മേൽ സ്നേഹിച്ചു?
നിന്നിലൊ എന്നെ ഞാൻ
കാണുവാന്‍ ആശിച്ചു?
നീ എന്നും കൊ...