അഗസ്‌റ്റിന്‍ ചെങ്ങമനാട്
കൊച്ചുരക്ഷകൻ
ഗീവർഗീസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പഠിക്കാൻ മരമണ്ടനായിരുന്നെങ്കിലും മരംകേറ്റത്തിൽ അണ്ണാനെ തോൽപ്പിക്കുമായിരുന്നു. അത്രക്കും ധീരനായിരുന്നു. ഗീവർഗീസിന്റെ വീടിനടുത്ത് ആൾപാർപ്പില്ലാത്ത ഒരു പറമ്പുണ്ടായിരുന്നു. അതിൽ നിറയെ വൃക്ഷങ്ങളായിരുന്നു. വേലിക്കെട്ടിനോടു ചേർന്നു അധികവും കശുമാവും. കശുമാവിൽ കുടുകുടാ ചുവന്ന കശുമാങ്ങ കുലകുത്തി വാർന്നു കിടക്കുന്നതുകണ്ടാൽ കൊതിയാവും. ഉടമസ്ഥൻ ദൂരെ സ്ഥലത്തായതുകൊണ്ട് പറമ്പിലെ കാര്യങ്ങൾ നോക്കുന്നത് ഒരു കാര്യസ്ഥനാണ്. ഒന്നിരാടം ദിവസങ്ങളിൽ പറമ്പിൽ വന്നുപോവ...
കൂട്ടായ്‌മയുടെ അർത്ഥം തേടി
നല്ല തിരക്കാണ് കച്ചേരി കോംപ്ലക്‌സിൽ. മിക്ക സർക്കാരാപ്പീസുകളും പ്രവർത്തിക്കുന്നതു ഇവിടെയാണ്. രാവിലെ പത്തുമണി ആവുമ്പോഴേക്കും ആളുകളുടെ തിക്കും തിരക്കും തുടങ്ങും. സൊസൈറ്റി വക കാൻ്റീനിൽ നല്ല കച്ചവടമാണ്. കക്ഷികളും ആപ്പീസുജീവനക്കാരും കാന്റീനിൽ വന്നിരുന്നാണ് ചായേം ഭക്ഷണോം കഴിക്കുക. ദേവച്ചനും വാവച്ചനും പരിചയപ്പെട്ടതും സൗഹൃദം ആഴപ്പെട്ടതും ഈ കാന്റിനീൽ വച്ചായിരുന്നു. പിന്നെപ്പിന്നെ ദേവച്ചന്റെ ക്വാർട്ടറിൽ ആപ്പീസ് വിട്ടാൽ വാവച്ചൻ പോവും. സംസാരിച്ചിരിക്കും. രാത്രിയാവുമ്പോഴാ പിന്നെ വീട്ടിലേക്കു...