പി.ടി.അബ്ദുറഹിമാന്‍
കിഴവനും, പൂവും, പുഴുവും
അറ്റങ്ങൾ രണ്ടിലും ജന്മ-മൃതികൾതൻ ക്രൂദ്ധമുഖങ്ങൾ;- തുറിച്ച നോക്കും. മദ്ധ്യത്തിൽ പൂത്ത മലരിന്നിതളിന്മേൽ മന്ദമരിക്കുന്ന വാൽപ്പുഴുവും! കണ്ടിട്ടു,മെല്ലാമ- റിഞ്ഞിട്ടും വാഴ്‌വിന്റെ പുഞ്ചിരിയുംകൊണ്ടൊ- രുവയസ്സൻ. മുൾമുനമെത്തയി- ലാണെങ്കിലും സുഖ- നിദ്രയെപ്പുൽകും പടുകിഴവൻ! കൂർക്കം വലിച്ചു തിരിഞ്ഞുമറിയുമ്പോൾ, കൂച്ചുവിലങ്ങിൻ ‘വളക്കിലുക്കം’! പ്രജ്ഞ വെടിഞ്ഞു മനുഷ്യൻ പുലമ്പുന്ന ജല്പനം പോലു- മിടിമുഴക്കം! ദുഃഖത്തെ സൗഖ്യമായ്- ക്കുത്തി വെളുപ്പിക്കും വൃദ്ധനെക്കണ്ടാൽ കറുകറുപ്പ്. ഉളളുറക്കത്തിലു- ണർച്ച; -ഉണർച്ചയി-...
ഒരഹങ്കാരി ശബ്‌ദിക്കുന്നു; ശബ്‌ദിക്കാതിരിക്കുന്നു
“ഞാനില്ലയെങ്കിൽ മലയാളഭാഷ ജ്ഞാനം ചുരത്താത്തൊരു ഹീനയല്ലോ.” അഹർനിശം ധാർഷ്‌ട്യവചസ്സുരച്ചു അഹങ്കരിക്കാത്തവനെന്തുമർത്ത്യൻ? “സാഹിത്യമെന്നാൽ പ്രതിഭാവിലാസ- രാഹിത്യമ,ല്ലെന്നുടെ സിദ്ധികണ്ടോ? ഞാനെത്രവട്ടം ഉലകത്തിനോടു വാവിട്ടു, പക്ഷേ ജലരേഖയായി!” വമ്പുണ്ട് കൊമ്പന്നതുപോൽ കുറുമ്പും അമ്പെയ്‌തുകൊല്ലെന്നു ഹസിച്ചു ലോകം. “ഒറ്റപ്പെടുത്താൻ പലകുറ്റമോതി ഒറ്റിക്കൊടുത്തു മതികെട്ടവന്മാർ. തെറ്റിത്തെറിക്കുന്നവനൊറ്റയാനെ- ന്നൊറ്റക്കുശുമ്പന്നുമറിഞ്ഞുകൂട. എൻതൂലികത്തുമ്പിലെ ജീവരക്തം എന്തേ ജ്വലിച്ചെന്നുമറിഞ്ഞുകൂടാ!” ധിക്...