അബ്‌ദുല്ല മട്ടാഞ്ചേരി
നിദ്ര
ഈ ചുടലക്കളത്തിൽ ഞാനിന്നും തനിച്ചാണ് ചിതയൊരുക്കിത്തരാൻ അവരെന്തേ ഇനിയും വന്നില്ല എനിക്കു ചുറ്റും തലയില്ലാതെ കബന്ധങ്ങൾ അത് നോക്കി ഞാൻ ചിരിച്ചു തലയില്ലാത്തവന്റെ ചിരി ഇപ്പോൾ ഞാനറിഞ്ഞു ഒരുകുഴിമാടം പോലും എനിക്ക് സ്വന്തമായില്ലെന്ന് എന്റെ സ്വത്വം ചൂഴ്‌ന്നെടുത്തവർ ഈ ചിതയിൽ ഒരു തരി തീകൊളുത്തിയെങ്കിൽ അവൾ പറഞ്ഞു നിന്റെ വിയർപ്പിന് വീഞ്ഞിന്റെ ഗന്ധമെന്ന് നിന്റെ ചൂട് നുരയുന്ന ലഹരിയെന്ന് മാറിടത്തിൽ മുദ്രചാർത്തിയ ദന്തങ്ങൾ ഭ്രമിപ്പിച്ചുവെന്ന് എന്നിട്ടും എന്റെ ശക്തി ഞാനുറയൊഴിച്ചില്ല അവളുടെ അധരങ...