Home Authors Posts by (അബു വാഫി പാലത്തുങ്കര)

(അബു വാഫി പാലത്തുങ്കര)

59 POSTS 1 COMMENTS
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

വാക്കുകൾ

  വെളുത്ത പ്രതലങ്ങളിൽ പതിയുന്ന, നിറമുള്ള മഷിക്കൂട്ടുകളാൽ നിർമ്മിക്കപ്പെടുന്ന, വാക്കുകൾ. ചരിത്രത്തിന് ജീവൻ നൽകുന്ന വാക്കുകൾ, കഥാപാത്രങ്ങൾ വെളിച്ചത്തിലെത്തുന്ന വരകൾ, ഹൃദയം തുറക്കാനുള്ള വാതിലുകൾ, അനുഭൂതികളിലേക്ക് നയിക്കുന്ന സത്യങ്ങൾ. അതാ കടലാസുകളിൽ ചിന്തകൾ കഠാര പോലെ തിളങ്ങുന്നു. മൂർച്ചയുള്ള വാക്കുകൾ നിറഞ്ഞൊഴുകുന്ന ഹൃദയങ്ങൾ, നിശബ്ദമായ അരുവിയിലേക്ക് അവ ഒഴുകിയെത്തുന്നു. സമാധാനത്തിന്റെയും പ്രത്യാശയുടെയും വാക്കുകൾ, സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും വാക്കുകൾ, ...

തെരുവുനായ ആക്രമണം : പ്രശ്നവും പരിഹാരവും

  നായ്ക്കൂട്ടം എന്ന വാക്ക് ഇന്ന് ഏറെ ഭയപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട്. പത്ത് വയസ്സുള്ള  ഓട്ടിസം ബാധിച്ച ആൺകുട്ടിയെ ഒരു കൂട്ടം തെരുവുനായകൾ കടിച്ചുകീറുന്ന ഹൃദയഭേദകമായ സംഭവം എങ്ങനെ സഹിക്കാനാകും. ഈ ദൗർഭാഗ്യകരമായ സംഭവം, പാർപ്പിട പ്രദേശങ്ങളിലെ വ്യക്തികളുടെ, അതിൽ തന്നെ പ്രത്യേകിച്ച് ദുർബലരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട നടപടികളുടെ അടിയന്തിര ആവശ്യകതയെ എടുത്തുകാണിക്കുന്നു. ഇത് ഇരയായവർക്ക് മാത്രം വേദനയും രോഷവും ഉണ്ടാക്കുന്ന ഒരു വിഷയമല്ല. നിഹാൽ, ജന്മനാ ഭിന്നശേഷിക്...

സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ

          കേരളത്തിലെ സ്‌കൂളുകൾ വീണ്ടും തുറക്കാൻ തയ്യാറെടുക്കുമ്പോൾ, മഴക്കാലം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ കേരളത്തിൽ കനത്ത മഴ അനുഭവപ്പെടുന്നു, ഇത് ദൈനംദിന ദിനചര്യകളെയും ഗതാഗതത്തെയും മൊത്തത്തിലുള്ള സുരക്ഷയെയും ബാധിക്കും. മഴക്കാലത്ത് സുരക്ഷിതവും ഉൽപ്പാദനക്ഷമവുമായ ഒരു അധ്യയന വർഷം ഉറപ്പാക്കേണ്ടതുണ്ട്.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇതിൽ ശ്രദ്ധ വേണം. കനത്ത മഴയോ വെള്ളക്കെട്ട...

ഒരു കിലോ ഉള്ളി

  ഒരു കർഷകൻ വളരെ സന്തോഷവാനാകുന്ന സമയമാണ് തന്റെ വിളവെടുപ്പ് കാലം. അർപ്പിച്ച അധ്വാനത്തിന്റെയും വിയർപ്പിന്റെയും മണ്ണിൽ ഇറക്കിയ വിത്തിന്റെയും ഫലം കൊയ്യുന്ന ദിവസം. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നുള്ള രാജേന്ദ്ര തുക്കാറാം ചവാൻ എന്ന ഉള്ളി കർഷകൻ അന്നത്തെ ദിവസം എഴുന്നേറ്റത് വളരെ സന്തോഷത്തോടെയാണ്. വിളവെടുത്ത് എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇനി വാഹനത്തിലേക്ക് കയറി 70 കിലോമീറ്റർ അകലെയുള്ള (എ .പി .എം .സി) അഗ്രികൾച്ചറൽ പ്രോഡക്റ്റ് മാർക്കറ്റിംഗ് കമ്മിറ്റി അഥവാ വിപണിയിലേക്ക് വിൽക്കണം. മനസ്സിൽ ന...

വന്ദേ വന്ദനം

  കൊട്ടാരക്കര താലൂക്ക് ആശുപത്രി – പുലർച്ച... മങ്ങിയ വെളിച്ചമുള്ള ഇടനാഴികളും ശാന്തതയും ഉള്ള ആശുപത്രി. ചുവരിലെ ക്ലോക്കിൽ രാവിലെ 5:00. വന്ദന ദാസ് എന്ന അർപ്പണബോധവും കാരുണ്യവുമുള്ള ഒരു ഡോക്ടർ, അവളുടെ ചുമതലകൾ കൈമാറാനുള്ള ഒരുക്കത്തിലായിരിക്കാം. അടുത്ത ബാച്ച് വരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേ ഉള്ളൂ. അവൾ സാധനങ്ങൾ ഒരുക്കിവെച്ച് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ഡോ. വന്ദന തന്റെ ഫയലുകൾ ഭംഗിയായി അടുക്കി ബാഗിൽ വെക്കുന്നു.  അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഉദയസൂര്യൻ ആശുപത്രി പ...

നോമ്പുകാലം

  ആത്മാവിൻറെ ആഘോഷനാളുകൾ അടുക്കുകയാണ്. മണിക്കൂറുകൾ നീളുന്ന വിശപ്പിന്റെ മെത്തയിൽ, പശിക്കുന്ന വയറിന്റെ വഴിപഠിക്കുവാൻ, ശീലിപ്പിച്ച മാസക്കാലം. സുഖമുള്ള ഉറക്കം ഉണരാൻ മടിച്ച്‌, മൂടിക്കിടന്ന് വീണ്ടും പുതച്ച്, സുബഹി ബാങ്കിൻറെ നാദം വരെ അത്താഴം കഴിക്കാൻ പാർത്തിരുന്ന രസമുള്ള നോമ്പിന്റെ കുട്ടിക്കാലം. ദാഹിച്ച് വരണ്ട തൊണ്ടയിലേക്ക് ഒരു തുള്ളി വെള്ളമിറക്കാൻ വീണ്ടും ഒരു ബാങ്കൊലിയുടെ കാത്തിരിപ്പിൽ, അസ്തമയ സൂര്യന്റെ വെട്ടത്തെ മിഴിചിമ്മാതെ മാനത്ത് നോക്കിയിരിക്കുന്ന ഇഫ്താറിന്റെ സമയം....

ഈത്തപ്പഴം

    വിശപ്പിനുമുന്നിൽ അണിനിരന്ന രുചികരമായ, ഭക്ഷണങ്ങൾക്കിടയിൽ കറുകറുത്ത്, തൊലിചുരുണ്ട് തലയെടുപ്പോടെ നിൽക്കുന്ന മധുരപ്പഴം. പച്ച നിറത്തിൽ പിറന്ന്, മഞ്ഞയിലൂടെ കടന്നുപോയി, ചുവന്ന് ചവർപ്പ് മാറി മധുരമായി, വിശപ്പിൻ മുഖത്ത് മൃദുഹാസം നൽകുന്ന ഈത്തപ്പഴം. നോക്കെത്താ ദൂരത്ത്, വിസ്തൃതമായ മണൽപ്പരപ്പിൽ വെള്ളമില്ലാതെ വെയിലേറ്റു നിരപ്പായ പൊടി-തരി മണ്ണിൽ ഒറ്റത്തടിയിൽപ്പിറന്ന ഈത്തപ്പഴം. വെണ്ണ പോലെ നനുത്ത് റുതബായും കറുകറുത്ത് ചുരുണ്ട് തമറായും തീൻമേശയിലും സൽകാരത്തിലുമെല്ലാമെത്ത...

ഗദ്ഗദം

    ഇത്രമാത്രം ആയിരുന്നോ ഈ ജീവിതം?... ഒരു ബ്ലേഡിന്റെ പരന്ന മൂർച്ചക്കുമുന്നിൽ, രക്തം ഒലിപ്പിച്ചു തീർക്കാൻ ആയിരുന്നോ..? ഒരു കയറിന്റെ അറ്റത്ത് തൂങ്ങി അവസാനിപ്പിക്കാൻ ഉള്ളതായിരുന്നോ..? ഒരു പുഴയുടെ മുതുകിലേക്ക് ചാടി മുങ്ങിത്താഴാൻ ഉള്ളതായിരുന്നോ..? ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് കത്തിക്കരിക്കാൻ ഉള്ളതായിരുന്നോ..? ഒരു തുള്ളി വിഷദ്രാവകത്തിനു മുന്നിൽ, നുരതുപ്പി പതക്കുവാൻ ഉള്ളതായിരുന്നോ..? അറിയില്ലെനിക്ക് "വിസ്മയ"യെ... വിസ്മരിക്കാനും ആവില്ല. ഇനിയൊന്ന് പറഞ്ഞുതരാൻ അർച്ച...

പണയ ഉരുപ്പടി

    ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ അയാൾ മൊബൈൽ ഫോണിൽവന്ന സന്ദേശം കണ്ടപ്പോൾ ഞെട്ടിത്തരിച്ചു. സമയവും സന്ദർഭവും സൗകര്യങ്ങളും ഒന്നും നോക്കാതെ ഉടനെ അവിടെനിന്നു ഇറങ്ങിത്തിരിച്ചു. കിട്ടിയ യാത്രാസംവിധാനങ്ങൾ ഉപയോഗിച്ച് പുലർച്ചെ തന്നെ തന്റെ കുഗ്രാമത്തിൽ അയാൾ എത്തിച്ചേർന്നു. സമയം കളയാതെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി. വിറക്കുന്ന കൈകളോടെയും മരവിച്ച മനസ്സോടെയും കയ്യിൽ പിടിച്ച കടലാസുമായി അയാൾ ഇപ്പോൾ പോലീസ് സ്റ്റേഷൻ വരാന്തയിൽ നിൽക്കുകയാണ്. ഒരു പണയ വസ്തു തിരികെ ലഭിക്കാനുള്ള പരാതിയായിരുന...

ഉപ്പ

  ഉപ്പയെ കുറിച്ച്... എഴുതിയാൽ തീരില്ല. എഴുതിക്കൂട്ടിയവയൊന്നും ഒരു നാളും മതിയാവുകയില്ല. ഉപ്പ അതിശയോക്തി നിറഞ്ഞ ഒരനുഗ്രഹം. കൺവെട്ടത്ത് നിന്നും മാഞ്ഞുപോകാതെ, ആ വാക്ക് തിളങ്ങി നിൽക്കുന്നു. മാസങ്ങളോളം വറ്റിവരണ്ട ക്രിയാത്മകതക്ക് മുമ്പിൽ... തടസ്സമയി നിന്ന ചുവന്ന കുത്തിനെ അതെടുത്തു മാറ്റി. അവിടം പച്ച വർണ്ണം തെളിഞ്ഞു. മഷിക്കുപ്പിയും തൂവലും ഉണർന്നു.  

തീർച്ചയായും വായിക്കുക