ചാറ്റൽ മഴയിൽ ഒറ്റയ്ക്ക്

നോവായ് തുളുമ്പിച്ചിതറുമൊരു
രാമഴ
ബാധയായ് പിന്നാലെ കൂടി…

തേങ്ങിക്കരയുന്ന കുഞ്ഞിന്റെ
മേനിയിൽ
ബാധ കേറാതിരിക്കുവാൻ
പേമഴ തൂവാതിരിക്കുവാൻ
ആകാശം വീഴാതിരിക്കുവാൻ
സാരിത്തലപ്പിനാൽ മൂടി
ചുറ്റിലും നോക്കി-
യവൾ പേടിയോടെ…

ഏകാഗ്രയെങ്കിലും വിഹ്വലയായ്
പൊന്നു പൈതലേ മാറോടണച്ചും
മേഘമഴയുടെ മർമ്മരത്തിൽ
തടഞ്ഞെങ്ങോ നിറുത്തിയ
ഗദ്ഗദമഴയും
മിഴിനീർമഴയും
പുറംകയ്യാൽ ഗതിമാറ്റാൻ തുടച്ചും
കൂരിരുട്ടിൽ
ദിക്കറിയാതെയുഴറും
ചകോരിപോൽ
മുൻപോട്ടു നീങ്ങിയവൾ…

രാത്രി മഴയപ്പോഴും
ശാപവാക്കോതി
നടന്നു പിന്നാലെ
നിഴൽമഴയായ്!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകൃഷ്ണേട്ടനും ഒരു പരേതനും
Next articleഇന്ത്യയിലെ വായു മലിനമാക്കപ്പെട്ടതെന്ന് ട്രമ്പ്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here