ആയുശ്ശേഷം

 

 

വാർദ്ധക്യസഹജമാം
വേദനാജാലം മൂലം
‘കോട്ടയ്ക്കൽ’ ചികിത്സയ്ക്കായ്‌
പോയി ഞാനടുത്തിട.
ചൊല്ലിയ പതിന്നാലിൽ
പന്ത്രണ്ടു കഴിഞ്ഞന്ന്
ചെല്ലവേ ഉഴിയിക്കാൻ,
ഉണ്ടായതീ സംവാദം:
“സാറിനു ശേഷിച്ചെത്ര
നാളുകൾ” ചികിത്സക –
നേറിയ കുതുകത്താൽ
ചോദിച്ചൂ; പറഞ്ഞൂ ഞാൻ:-
“ഏറെയില്ലെന്നാകിലും
കൃത്യമായറിഞ്ഞൂടാ
കൂറുമാറില്ലസ്സത്യ-
മറിഞ്ഞും യമൻ: കഷ്ടം!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here