
വാടിക്കരിഞ്ഞൊരെൻ ഹൃദയാരാമത്തിലെ
വൈകിവന്ന മലർ- വസന്തമേ
വേനൽ മഴതൻ കുളിരായ് നീ വരളുമെൻ മാനസത്തിൽ പെയ്യവേ
വരരുദ്രവീണപോലെ നീയെന്നിലൊരായിരം വിസ്മിത രാഗങ്ങൾ തീർക്കുകയായ്. വിലോലമേതോ വാസരസ്വപ്നവാനിൽ വാരൊളിതിങ്കളായ് നീ വിരാജിച്ചിടുന്നു. വിരസമാമെൻ വിമൂകവാടിയിൽ വശ്യതയോടെ പൂത്ത വനപുഷ്പമേ വർഷമേഘം കണ്ടൊരു മയൂഖംപോൽ വശ്യ നർത്തനമാടുകയാണെങ്കിലും വിദൂരമാമേതോവിരഹത്തിന്നോർ-
മ്മയിൽ വാടിത്തുടങ്ങുകയായെൻ മോഹവല്ലികളും.
അഭിപ്രായങ്ങൾ
അഭിപ്രായങ്ങൾ