പൂവട്ടം

 

ആദ്യം ഹണി
അവസാനവും ഹണി.
ഇടയ്ക്ക് രണ്ട് മൂൺ

ഒന്ന് ആകാശത്ത്.
കുളത്തിൽ മറ്റൊന്ന്.

ആദ്യം ശൂന്യത
അവസാനവും ശൂന്യത
ഇടയ്ക്ക് ഒരു ബ്രഹ്മാണ്ഡതമാശ.

ഒടുങ്ങുന്നത് തുടങ്ങാൻ
തുടങ്ങുന്നത് ഒടുങ്ങാൻ
ഇടയ്ക്ക് വേണമെങ്കിലൊന്ന്
കിടുങ്ങാം…

ആദ്യം കേശം
അവസാനം പാദം
കേശാദിപാദം ശവം.

ആദ്യം കൊളളിക്കാരൻ കരയും
അവസാനത്തെ ചിരി
ശവത്തിന്റെതായിരിക്കും

ആദ്യമെന്ത്
അന്ത്യമെന്ത്
ചിന്തിച്ചാലൊരന്തോമില്ല
തൽക്കാലം മുന പോയ
ഒരു കുന്തമായി നിരീക്ഷിക്കാം
സ്വന്തം ആന്ത്രവായുവെ
അല്ലെങ്കിൽ വാനാറ്റത്തെ.

ആദ്യം കിറ്റ്
അവസാനം വോട്ട്
ഇടയ്ക്കൊരു ആട്ട്

ലോട്ടറിയെടുത്ത്
ബാറിൽ കാത്തിരിക്കാം
ജീവിത സാഹചര്യത്തെ മറക്കാം
ജീവനെ ഓർക്കാം
നിർഭാഗ്യദേവതയെ പുണരാം.

ആദ്യം കിടിലൻ
അവസാനം തണുപ്പൻ
എങ്കിലും സംഗതി അടിപൊളി.

ആദ്യം ലിവിംഗ് ടുഗെതർ
അവസാനം ലീവിംഗ് ആൾടുഗെതർ,
ഇടയ്ക്കെങ്ങാണ്ടൊരു
മണമില്ലാപ്പൂവട്ടം
പത്തോണത്തിന്റെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവാട്സാപ്പ് നാടു വാണീടും കാലം…
Next articleജെ.സി.ബി സാഹിത്യ പുരസ്‌കാരം : ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English