യജ്ഞകുഞ്ജം

കുതിച്ചോടും കിളിക്കുട്ടികൾ നിരയായി വിഹായസ്സിൽ

കരപ്പൂക്കൾ സുന്ദരശലഭങ്ങളായി സൂര്യനർത്തനമാടി

ഇലകളലകളായി കിഴക്കുനഭസ്സിൽ കദനക്കുറിമാനമായി

ഇത്രയും ശോകകണങ്ങൾ ചേർത്തുപിടിച്ചൊരാ പൂങ്കാവടി

പാവനമന്ത്രങ്ങളരുളി മധുരമാം മാവിൻ ദലപുടങ്ങൾ

പാരിൻ ചൈതന്യമായി കുറുകുമീ മാധുര്യ മാലകൾ

ആ വയൽവരമ്പിൽ ഓരോന്നും പെറുക്കിയടുക്കുന്നു

വർണ്ണവിന്യാസമായി പെയ്തിറങ്ങും പഴമഴ

കാലത്തിൻ രുചിക്കൂട്ടായി രാവിലുണർന്നു കോർത്തുവച്ചിടും

ഋഷിജ്ഞാനം തൻ വേറിട്ട കൈപ്പുണ്യം

വിണ്ണിൻ വിശറിയായി ഇളംതെന്നലിലവ ലോലമായി

വാനമെത്തിടും വേഗം അറിവുകൾ ആത്മനിലയങ്ങൾ

മുറ്റമാകെ ചൂടും പുഷ്പവിസ്മയമായി വൃക്ഷവിലാസം

അവിടെ ജീവഫലദാനമന്ദിരം നിന്നുതിരുന്നു ആപ്തവാക്യം!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here