കറു മുറ – ഒരു പൊട്ടക്കവിത

എങ്ങനെ
ഇങ്ങനെ
ഏറെപ്പറഞ്ഞാ
കൊങ്ങനെ
അതിലുമേറെപ്പറഞ്ഞാ
ടെലിഫോൺ കോഡ് കണക്കെ
കൊടലുമാല
കഴുത്തിൽ വിലങ്ങനെ.

കുറുന്തോട്ടി കണ്ടാലറിയില്ല
മുക്കുറ്റി കണ്ടാലറിയില്ല
പറയും പറമ്പത്തെ തേങ്ങയെ   ചക്കാന്ന്
പറയും പാടത്തെ വിളഞ്ഞ നെല്ലിനെ പുല്ലെന്ന്
കണ്ടാലറിയുന്നതൊന്നുണ്ട്‌ :
സ്മാർട്ട് ഫോൺ ലെൻസിലൂടെ താൻതാൻ
നിരന്തരം ക്ലിക്കിച്ചെടുക്കും സെൽഫി!

നേരിന് വേരില്ല
നെറിക്ക് മറയില്ല
പണിക്കു കറയില്ല
കീറി പഴന്തുണി
ക്റ ക്റ ക്റ

കക്കിരി
കറു മുറ
വിഷമടി തേനിയിൽ
സഹ്യപ്പാറമ്മൽ തൂറ്റലസഹ്യം
തലക്കുത്തും പനിയും
ചറപറ വിറ വിറ

തിരുവോണം മുട്ടിക്കാൻ
ഇരുട്ടിലാക്കാൻ കണി
ഓണംകേറാമൂലേന്നു
വന്നു കേറി വിളിക്കാതെ
കൊറോണപ്പൊട്ടശ്രീ.

ഇവനെ ചെത്തി കൊത്തി മടക്കി കൊത്തി
പൂളിപ്പൂളി ഉരലിലിട്ടു
ഉലക്കകൊണ്ട് കുത്തി കുത്തി ഇടിച്ചിടിച്ച്
പൊടിപൊടിയാക്കി തവിടുസമം
അറബിക്കടലിൽ തൂറ്റാൻ ആരുണ്ട്?

പറയൂ വാളൻപുളിങ്ങ
പറയൂ വാളൻപുളിങ്ങ
വരും വെള്ളം നിങ്ങള വായിൽ
ഒരു കൊതുമ്പുവള്ളമിറക്കാൻ
അഥവാ വെള്ളംതള്ളി വന്നില്ലേൽ
നിങ്ങള് അഹം ബ്രഹ്മാസ്മി!
നിങ്ങള് പര പര പര ബ്രഹ്മാസ്മി!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാലാരിവട്ടം പാലം പൊളിച്ചു പണിയാൻ കോടതി അനുമതി
Next articleകാലപ്പിഴകൾ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English