അശ്രീകരം

 

 

 

 

കുമാരൻ മാഷ് കലിപ്പോടെയാണ് സ്റ്റാഫ് റൂമിലെത്തിയത്.

” ആ  അശ്രീകരം ഗേറ്റിനു വെളിയിൽ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. ”

മാഷുടെ വാക്കുകളിൽ അരിശം അണപൊട്ടി.

“ഞാനും കണ്ടു. അകത്തു കടന്നാൽ കാലു തല്ലിയൊടിക്കുമെന്ന് വിരട്ടിയിട്ടാണ്  പോന്നത്. ”

രവി മാഷ്  കസേരയിലേയ്ക്കു മലർന്നു കൊണ്ട് അറിയിച്ചു.

” അതവിടെ നിന്നോട്ടെ മാഷേ. അകത്തു കടക്കാതെ നോക്കിയാൽ പോരേ ”

സുമതി ടീച്ചർ ഇടപെട്ടു.

“അതേ, എത്രയായാലും മാതൃഭാഷയല്ലേ.”

അജിത ടീച്ചർ  പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here