രൂക്ഷമായി
മുറിവേല്പിച്ചപ്പോൾ
വേദനയായി.
മൂർച്ചയേറിയ
മുനയുണ്ടായപ്പോൾ
കരുത്തായി.
കടലാസിൽ
ചുംബിച്ച്
അക്ഷരമുണർത്തിയപ്പോൾ
അനുഭൂതിയായി.
പെൻസിലേ,
നിന്നെപ്പോൽ
ഈ ജന്മവും
അരിഞ്ഞുമുറിച്ചാലും
അകത്തുണ്ടഗ്നി മുദ്രകൾ.
ആര്യാഗോപി